യാത്രക്കാർക്ക് ദുരിതം; വേണാട് എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ ഒഴിവാക്കൽ
Wednesday, May 1, 2024 6:45 AM IST
ഏറ്റുമാനൂർ: വേണാട് എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ ഒഴിവാക്കി സർവീസ് നടത്തുന്നതോടെ കോട്ടയം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽനിന്ന് യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരുടെ യാത്ര ദുരിതമാകുമെന്ന് യാത്രക്കാർ. ഈ ദുരിതമകറ്റാൻ പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിൽ ഒരു മെമു വേണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെടുന്നു.

എറണാകുളം സൗത്ത് സ്റ്റേഷന്‍റെ ചുറ്റുവട്ടത്തായുള്ള അനേകം സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ടൗണിൽ ഇറങ്ങി മെട്രോയിൽ കയറി ജംഗ്ഷനിലെത്തി ജോലി സ്ഥലത്തേക്ക് പോകാമെന്നു വച്ചാലും സമയത്ത് ജോലിസ്ഥലത്ത് എത്താനാകില്ല. വലിയ സാമ്പത്തിക നഷ്‌ടവുമുണ്ടാകും. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് സീസൺ ടിക്കറ്റിൽ ഒരു മാസത്തേക്ക് 270 രൂപ മുടക്കുന്ന യാത്രക്കാരൻ തൃപ്പൂണിത്തുറയിൽനിന്ന് മെട്രോയിൽ സൗത്തിലെത്താൻ 1440 രൂപ മുടക്കേണ്ടിവരും.

ഉച്ചയ്ക്ക്1.35നുള്ള 06769 എറണാകുളം കൊല്ലം മെമുവിനുശേഷം 6.15ന് മാത്രമാണ് കോട്ടയത്തേക്ക് ജംഗ്ഷനിൽനിന്ന് സർവീസ് ഉണ്ടാകുക. നിലവിൽത്തന്നെ മെമുവിലെ തിരക്ക് അസഹനീയമാണ്. വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുമ്പോൾ മെമുവിലെ യാത്ര അതിദുരിതമാകും. 12 കോച്ചുകൾ മാത്രമുള്ള തിങ്ങിനിറഞ്ഞ മെമുവിൽ വേണാടിലെ യാത്രക്കാരെക്കൂടി ഉൾക്കൊള്ളാനാവില്ല.

രാവിലെ 6.58ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന പാലരുവി കഴിഞ്ഞാൽ ഒന്നരമണിക്കൂറിന് ശേഷമാണ് വേണാട് സർവീസ് നടത്തുന്നത്. ട്രെയിനിലെ തിരക്കുകൾക്ക് അടിസ്ഥാന കാരണം ഈ ഇടവേളയാണ്. പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമു വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് പറയുന്നു.

പുതിയ ഒരു മെമു വന്നാൽ രാവിലെ 6.25ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന 06444 കൊല്ലം-എറണാകുളം മെമുവിനുശേഷം കടുത്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിൽനിന്നുള്ള യാത്രക്കാർക്കും കൂടി ആശ്വാസമാകും.

പുലർച്ചെ തിരുവനന്തപുരത്തുനിന്ന് കാസർഗോഡേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത്‌ കായംകുളം കടന്നുപോയശേഷം 6.50ന് കായംകുളത്തുനിന്ന് പുറപ്പെടുന്ന വിധം ഒരു മെമുവിന്‍റെ സമയക്രമം ചിട്ടപ്പെടുത്തിയാൽ യാതൊരു തടസങ്ങളും കൂടാതെ സർവീസ് നടത്താൻ സാധിക്കുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹി അജാസ് വടക്കേടം പറഞ്ഞു.