പൂട്ടിപ്പോയ സർക്കാർ സ്കൂൾ മാലിന്യ സംഭരണ കേന്ദ്രം
Wednesday, July 3, 2024 10:58 PM IST
പത്തനംതിട്ട: ഒരുകാലത്ത് നൂറുകണക്കിന് കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ച വിദ്യാലയം ഇന്നിപ്പോൾ മാലിന്യ സംഭരണ കേന്ദ്രം. അയിരൂർ നോർത്ത് സർക്കാർ എൽപി സ്കൂൾ കെട്ടിടമാണ് ഹരിത കർമസേന മാലിന്യ സംഭരണത്തിനായി കണ്ടെത്തിയിരിക്കുന്നത്.

23 വർഷം മുന്പ് പൂട്ടിപ്പോയ സ്കൂളാണിത്. പിന്നീട് സർക്കാർ സ്ഥാപനങ്ങൾ പലതും ഇവിടേക്കു വന്നെങ്കിലും അവയെല്ലാം നിർത്തി. വെറുതെ കിടന്ന സ്കൂൾ കെട്ടിടവും പരിസരങ്ങളും ഹരിതകർമസേന കഴിഞ്ഞ ഒരുവർഷമായി ഉപയോഗിച്ചു വരികയാണ്. പഞ്ചായത്ത് പരിധിയിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ കൂട്ടിവയ്ക്കാനും വേർതിരിക്കാനും അവർക്കൊരിടമായി.

കുട്ടികൾ കുറവായതിന്‍റെ പേരിൽ അനാദായ പട്ടികയിൽപ്പെടുത്തി സംസ്ഥാനത്തെ ചില സ്കൂളുകൾ അടച്ചുപൂട്ടാൻ 2001-ൽ സർക്കാർ തീരുമാനിച്ച ഘട്ടത്തിൽ പൂട്ടിപ്പോയ സ്കൂളാണിത്. പത്തനംതിട്ട ജില്ലയിൽ നാല് സ്കൂളുകളാണ് അന്ന് അടച്ചുപൂട്ടിയത്. ഇതിൽ മൂന്നും അയിരൂർ പഞ്ചായത്തിലായിരുന്നു. ഇതിൽ ഏക സർക്കാർ വിദ്യാലയം നോർത്ത് എൽപി സ്കൂളായിരുന്നു. സ്കൂൾ കെട്ടിടവും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. ഇതോടെ കെട്ടിടവും പരിസരങ്ങളും കാടുകയറി സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും

താവളമായി മാറി. അയിരൂർ പഞ്ചായത്തിൽ പൂട്ടിപ്പോയ രണ്ട് എയ്ഡഡ് സ്കൂളുകളുടെ കെട്ടിടങ്ങളും അതത് മാനേജ്മെന്‍റുകൾക്ക് ഇപ്പോഴും തിരികെ നൽകിയിട്ടില്ല. സമാനമായ സാഹചര്യം പിന്നീട് പൂട്ടിപ്പോയ പല സ്കൂളുകൾക്കുമുണ്ട്. പൂട്ടിപ്പോകുന്ന സ്കൂളുകളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും മറ്റ് ആവശ്യങ്ങൾക്കോ സംരംഭങ്ങൾക്കോ പ്രയോജനപ്പെടുന്നില്ല. ഇരവിപേരൂരിൽ പൂട്ടിപ്പോയ സർക്കാർ സ്കൂളിൽ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചതു മാത്രമാണ് ഇതിൽ വ്യത്യസ്തമായിട്ടു ള്ളത്.