മൈലപ്ര സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ്, സെക്രട്ടറിയുടേതടക്കം 18 കോടിയുടെ വസ്തുക്കൾ ജപ്തി ചെയ്തു
Wednesday, May 8, 2024 11:25 PM IST
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്‍റ്, സെക്രട്ടറി, ഇവരുടെ ബന്ധുക്കള്‍, ബിനാമികള്‍ എന്നിവരുടെ 18 കോടിയുടെ വസ്തുക്കള്‍ സഹകരണ വകുപ്പ് ജപ്തി ചെയ്തു. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്ത ഇവര്‍ ഈട് വച്ചിരിക്കുന്ന വസ്തു കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുവെന്ന് കണ്ടാണ് ഉടന്‍ ജപ്തി നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ ജി. ഹിരണ്‍ അറിയിച്ചു. മുന്‍ പ്രസിഡന്‍റ് ജെറി ഈശോ ഉമ്മന്‍, മുന്‍ സെക്രട്ടറി ജോഷ്വമാത്യു, ഇവരുടെ ബന്ധുക്കള്‍, ബിനാമികള്‍ എന്നിവരുടെ പണയ വസ്തുക്കളാണ് സഹകരണ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇനി ഇത് ലേലം ചെയ്ത് ബാങ്കിന് കിട്ടാനുള്ള തുക വകയിരുത്തും.

12 വസ്തുക്കളാണ് നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവയിലോരോന്നും ഈടുവച്ച് 2.5 കോടി രൂപ വരെ വായ്പ എടുത്തിട്ടുണ്ട്. മുതലും പലിശയും സഹിതമാണ് 18 കോടി തിരിച്ചു കിട്ടാനുള്ളത്. പണയ വസ്തുക്കള്‍ വില്‍ക്കാന്‍ ഇവര്‍ നീക്കം നടത്തുന്നുവെന്നു കണ്ടാണ് സഹകരണ വകുപ്പ് ഉടന്‍ ജപ്തി സ്വീകരിച്ചത്. അതീവരഹസ്യമായി ഇന്നലെയാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ആര്‍ബിട്രേഷനിലിരിക്കുന്ന വസ്തുക്കള്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ സഹകരണ വകുപ്പിന് ഉടന്‍ ജപ്തിയിലൂടെ ഏറ്റെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. അതാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നതെന്ന് ജോയിന്‍റ് രജിസ്ട്രാര്‍ പറഞ്ഞു.

ഒരു പണയ വസ്തുവില്‍ ഒരാള്‍ക്ക് പരമാവധി 25 ലക്ഷം രൂപ വരെയാണ് സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കാന്‍ കഴിയുക. ഇവിടെ ഒരു വസ്തുവില്‍ 10 പേര്‍ക്ക് 25 ലക്ഷം വീതം 2.5 കോടി രൂപ വരെ വായ്പ നല്‍കിയതായി സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വായ്പാ കുടിശിക പലിശ സഹിതം തിരിച്ചയ്ക്കാന്‍ ബാങ്ക് നോട്ടീസ് അയച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോള്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. പണയ വസ്തു ബാങ്ക് തിരികെ പിടിക്കുമെന്നു കണ്ടപ്പോള്‍ ഇവര്‍ വസ്തുക്കള്‍ വില്‍ക്കാന്‍ നീക്കം തുടങ്ങിയിരുന്നു.

നിലവില്‍ ബാങ്ക് ഭരിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ്. വായ്പാ കുടിശിക, പണയക്കുടിശിക എന്നിവ തിരികെ പിരിച്ചെടുക്കുന്ന തിരക്കിലാണ് കമ്മിറ്റി. ഇതിനു പുറമേ മോണിട്ടറിംഗ് കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് അത്യാവശ്യത്തിന് ചെറിയ തുക തിരിച്ചു കൊടുക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് നിലവില്‍ ചെറിയൊരു തുക മാത്രമാണ് ശമ്പളമായി നല്‍കുന്നത്. യഥാര്‍ഥ ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതാണ് കാരണം.

ഉദ്യോഗസ്ഥ നടപടി ഗൂഢാലോചനയെന്ന്
ജെറി ഈശോ ഉമ്മൻ

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാനും വ്യക്തിഹത്യ നടത്തുന്നതിന് ചിലര്‍ ഗൂഢാലോചന നടക്കുകയാണെന്നും ചില സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അതിനു കൂട്ടുനിൽക്കുകയാണെന്നും ബാങ്ക് മുൻ പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ. എല്ലാവരും വായ്പ എടുക്കുന്നതുപോലെ മതിയായ ഈടുള്ള വസ്തുവച്ചാണ് ബാങ്കിൽനിന്നു വായ്പ എടുത്തിരിക്കുന്നത്.

കാലാവധി തീരാതെ തവണ കുടിശിക ആയപ്പോള്‍ തനിക്കെതിരേ നിയമനടപടികള്‍ എടുക്കാന്‍ നീങ്ങി. വായ്പ തിരിച്ചടയ്ക്കാമെന്നും ആയതിന് വായ്പ ബാക്കി നില്പ് കണക്ക് കൂട്ടി വിവരം അറിയിക്കണമെന്നും കാണിച്ച് അഭിഭാഷകൻ മുഖേന അറിയിച്ചിട്ടും ആയതില്‍ ഇതേവരെ മറുപടി നല്‍കിയിട്ടില്ല. ജപ്തിയെ സംബന്ധിച്ചു തനിക്ക് യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നും ജെറി ഈശോ ഉമ്മൻ പറഞ്ഞു.