മാരാമണ്ണിലെ തുടർച്ചയായ വൈദ്യുതി തടസത്തിനു പരിഹാരമാകുന്നില്ല
Tuesday, May 7, 2024 3:53 AM IST
കോഴഞ്ചേരി: തുടർച്ചയായ വൈദ്യുതി തടസം ഒഴിവാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ക്ക് പരാതി. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ നെടുംപ്രയാര്‍, മാരാമണ്‍ പ്രദേശത്തെ വീട്ടുടമകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമാണ് വൈദ്യുതി വകുപ്പിന്‍റെ പ്രഖ്യാപിത, അപ്രഖ്യാപിത വൈദ്യുതി തടസംമൂലം ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരം തേടി മുഖ്യമന്ത്രിയുടെ നവകേരള സദസിൽ വരെ പരാതി എത്തിയിരുന്നു.

നെടുംപ്രയാര്‍ ഭാഗത്ത് സ്ഥിരമായി ഉച്ചയ്ക്ക് 12.30ന് വൈദ്യുതി നഷ്ടപ്പെട്ടാല്‍ വൈകുന്നേരം ആറുകഴിഞ്ഞാണ് ലഭിക്കുന്നത്. നെടുംപ്രയാര്‍, മാരാമണ്‍ പ്രദേശം ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ അയിരൂരിലെ സെക്‌ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും ഉപഭോക്താക്കൾ കുറ്റപ്പെടുത്തി.

മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള റോഡുകളില്‍ വൈദ്യുതി മുടങ്ങുന്നത് വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. മാരാമണ്‍ ഭാഗത്തു നിലവിലുള്ള ട്രാന്‍സ്‌ഫോര്‍മറിന് വൈദ്യുതി താങ്ങാന്‍ കഴിയാത്തതുമൂലമാണ് വൈദ്യുതി തടസം സംഭവിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഇതിനു പരിഹാരമായി കണ്‍വന്‍ഷന്‍ നഗറില്‍ ഒരു പ്രത്യേക ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയും നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രിതലത്തില്‍ ഉറപ്പുണ്ടായിട്ടും ഇതേവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു.

നെടുംപ്രയാര്‍, മാരാമണ്‍ പ്രദേശങ്ങളില്‍ സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ചെറുകിട വ്യവസായം നടത്തുന്നവരെയാണ് ഏറെ പ്രയാസത്തിലാക്കിയിരിക്കുന്നത്.

ഡിറ്റിപി സെന്‍റര്‍, വ്യാപാര സ്ഥാപനങ്ങള്‍, ഡ്രൈക്ലീനിംഗ് സെന്‍ററുകള്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി തടസംമൂലം കൃത്യമായി ജോലികള്‍ നടക്കുന്നില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. അടിയന്തരമായി ഈ പ്രദേശത്തെ വൈദ്യുതി തടസം ഒഴിവാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

ഈ നില തുടരുകയാണെങ്കില്‍ കോടതിയെയും മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള സംഘടനകളെയും സമീപിക്കാനാണ് ഇവരുടെ ഉദ്ദേശം.