കാസർഗോഡ് വോട്ടേഴ്സ് സ്ലിപ് എത്തിക്കാനും എൽഡിഎഫ് പ്രവർത്തകരെന്ന് പരാതി
Saturday, April 20, 2024 1:32 AM IST
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ പല സ്ഥലങ്ങളിലും വോട്ടർമാർക്ക് സ്ലിപ് എത്തിച്ചുകൊടുക്കാനുള്ള ചുമതല ബിഎൽഒമാർ എൽഡിഎഫ് പ്രവർത്തകർക്ക് കൈമാറുന്നതായി പരാതി. ബിഎൽഒമാരുടെ തിരക്കിന്‍റെ പേരുപറഞ്ഞാണ് ഇവരുടെ കൈയിൽ സ്ലിപ്പുകൾ കൊടുത്തയക്കുന്നത്. വോട്ടേഴ്സ് സ്ലിപ്പുകൾ മുൻകൂട്ടി പാർട്ടിക്കാരുടെ കൈയിലെത്തുന്നത് കള്ളവോട്ടുകൾ ചെയ്യുന്നത് എളുപ്പത്തിലാക്കുമെന്ന് യുഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

മണ്ഡലത്തിലെ ബിഎൽഒമാരിൽ 80 ശതമാനത്തിലേറെയും ഇടതുപക്ഷ സംഘടനാ പ്രവർത്തകരാണ്. മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർക്കുന്ന കാര്യത്തിലും സ്ഥലത്തില്ലാത്തവരെയും മരിച്ചവരെയും വോട്ടർപട്ടികയിൽ നിന്ന് നീക്കംചെയ്യുന്ന കാര്യത്തിലും ബിഎൽഒമാർ രാഷ്ട്രീയ ചായ് വ് കാണിച്ചതായി പരാതിയുയർന്നിരുന്നു. ഇപ്പോൾ വോട്ടേഴ്സ് സ്ലിപ്പുകളും കാലേകൂട്ടി അതതിടങ്ങളിലെ എൽഡിഎഫ് പ്രവർത്തകരുടെ കൈയിലെത്തുന്നതോടെ സ്ഥലത്തില്ലാത്ത വോട്ടർമാരുടെ വിവരങ്ങൾ ഇവർക്ക് കൃത്യമായി ലഭ്യമാകുമെന്നും ഈ വോട്ടർമാരുടെ സ്ലിപ്പുകൾ വിതരണം ചെയ്യാതെ കൈവശം വച്ച് അതുപയോഗിച്ചുതന്നെ കള്ളവോട്ടുകൾ ചെയ്യാനാകുമെന്നും യുഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴിൽ തന്നെ പ്രസിദ്ധീകരിക്കുന്ന സ്ലിപ്പുകൾ ബിഎൽഒമാർ നേരിട്ടുതന്നെ വോട്ടർമാരുടെ വീടുകളിലെത്തി കൈമാറണമെന്നാണ് നിയമം. സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും മറ്റും അന്തിമവിവരങ്ങൾ ഇതുവഴി ബിഎൽഒമാർക്ക് ലഭ്യമാവുകയും അത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറാൻ കഴിയുകയും ചെയ്യും. എന്നാൽ ഈ വിവരങ്ങളെല്ലാം സ്ലിപ്പുകൾ സഹിതം പാർട്ടിക്കാർക്ക് ലഭ്യമാകുന്ന സാഹചര്യമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നത്.

മണ്ഡലത്തിലെ എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ബിഎൽഒമാരുടെ ഒത്താശയോടെ സ്ഥലത്തില്ലാത്തവരെയുൾപ്പെടെ വ്യാപകമായി വോട്ടർ പട്ടികയിൽ ചേർത്തതായി നേരത്തേ പരാതിയുയർന്നിരുന്നു. വോട്ടേഴ്സ് സ്ലിപ്പുകൾ മുൻകൂട്ടി കൈക്കലാക്കുന്നതോടെ ഇങ്ങനെയുള്ളവരുടെ വോട്ടുകൾ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാനും വഴിയൊരുങ്ങും. അതേസമയം യുഡിഎഫ് കുടുംബങ്ങളിൽ നിന്ന് മംഗളുരുവിൽ പഠിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്നവരുടെ പേരുകൾ പോലും വ്യാപകമായി നീക്കംചെയ്തതായും പരാതിയുയർന്നിരുന്നു.