നീരൊഴുക്ക് നിലച്ച് കാര്യങ്കോട് പുഴ
Sunday, April 28, 2024 7:38 AM IST
ചെറുപുഴ: മലയോരത്തെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. തോടുകളും പുഴകളും നീരൊഴുക്ക് നിലച്ച് വറ്റിത്തുടങ്ങി.പ്രധാന ജലസ്രോതസായ കാര്യങ്കോട് പുഴ, തിരുമേനി തോട് എന്നിയെല്ലാം വറ്റിത്തുടങ്ങി. കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് നിലച്ച് ചില കുഴികളിൽ മാത്രം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലെത്തി.

കാര്യങ്കോടു പുഴയിലെ ഏറ്റവും വലിയ കയങ്ങളിലൊന്നായ ആവുള്ളാങ്കയത്തിൽ ജലനിരപ്പ് സമീപകാലത്തൊന്നുമില്ലാത്ത വിധം താഴ്ന്നത് ആശങ്കാജനകമാണ്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളമെടുക്കുന്നത് ഇവിടെ നിന്നുമാണ്.

ഈ അവസ്ഥ തുടർന്നാൽ എത്രനാൾ ഇവിടെനിന്നും വെള്ളമെടുക്കാൻ കഴിയുമെന്ന ആശങ്കയാണ് ഉയരുന്നത്.ഈസ്റ്റ് എളേരി പഞ്ചായത്തിന്‍റെയും ചെറുപുഴ പഞ്ചായത്തിന്‍റെയും വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ചു തുടങ്ങിയിട്ട് നാളുകളായി.

വരാനിരിക്കുന്ന കടുത്ത വരൾച്ചയെ നേരിടാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ ജനങ്ങളുടെ സഹകരണത്തോടെ അധികൃതർ ആരംഭിക്കേണ്ടിയിരിക്കുന്നു.കടുത്ത വേനലിൽ കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കർഷകരെല്ലാം കാലവർഷം എത്രയും വേഗമെത്തണമെന്ന പ്രാർത്ഥനയിലാണ്.