ചൈത്രവാഹിനി പുഴയിലും നീരൊഴുക്ക് കുറയുന്നു
Sunday, April 28, 2024 7:38 AM IST
വെള്ളരിക്കുണ്ട്: കൊടുംവേനലിൽ മലയോരത്തിന്‍റെ ജലസ്രോതസ്സായ ചൈത്രവാഹിനിപ്പുഴയിലും നീരൊഴുക്ക് കുറയുന്നു. അടുത്തകാലം വരെ ജലസമൃദ്ധമായിരുന്ന മാങ്ങോട് കരിമ്പിരിക്കയത്തിലും പുഴയുടെ അടിത്തട്ട് കണ്ടുതുടങ്ങി. 200 മീറ്ററോളം വിസ്തൃതിയുള്ള കയത്തോടു ചേർന്നാണ് വെസ്റ്റ് എളേരി പഞ്ചായത്തിലെ കുടിവെള്ളപദ്ധതിയുടെ കിണറും പമ്പ് ഹൗസുമുള്ളത്. കയത്തിലെ വെള്ളം വറ്റിയാൽ കിണറിലെ ജലനിരപ്പും താഴുമെന്നാണ് ആശങ്ക.

ഇതോടെ പഞ്ചായത്തിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലാകും. 2016 ലെ വരൾച്ചക്കാലം മുതലാണ് കയത്തിലെ വെള്ളം കുറഞ്ഞുതുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ തുടർന്നുള്ള കാലങ്ങളിലും ഇവിടെ വെള്ളം സംരക്ഷിച്ചുനിർത്തുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. വരുംകാലങ്ങളിൽ പുഴയിൽ കൂടുതൽ തടയണകൾ നിർമിച്ച് മഴക്കാലത്തിന്‍റെ അവസാനഘട്ടങ്ങളിൽ വെള്ളം പിടിച്ചുനിർത്തിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.