വികസനം കാത്ത് കാപ്പിമല
Friday, May 17, 2024 12:54 AM IST
ആലക്കോട്: മലയോര മേഖലകളിൽ വികസനമെത്തതതിന്‍റെ നേർസാക്ഷ്യമാണ് കാപ്പിമല. ഏറെ വിനോദ സഞ്ചാരസാധ്യതകളുള്ള പ്രദേശം ഇന്ന് നാശത്തിന്‍റെ വക്കിലാണ്.ഒരുകാലത്ത് സമൃദ്ധിയുടെയും പ്രതീകമായിരുന്ന കാപ്പിമല 2005-ൽ സർക്കാർ ഏറ്റെടു ത്തതുമുതലാണ് സംരക്ഷിക്കപ്പെടാതെയായത്. ഈ പ്രദേശം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകാനും, 15 ഏക്കർ കാപ്പിതോട്ട വികസനത്തിനായി മാറ്റിവക്കാനുമായിരുന്നു പദ്ധതി.

എന്നാൽ, അവയൊന്നും നടന്നില്ല. ആദിവാസികുട്ടികൾക്കായി റസിഡൻഷ്യൽ സ്കൂൾ തുടങ്ങാൻ നീക്കമുണ്ടായിരുന്നെങ്കിലും അതും ഉപേക്ഷിച്ചു.

പൈതൽമല ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി കോട്ടേജുകൾ പണിതാൽ വിനോദസഞ്ചാരവികസനം കൂടിയാകും. വികസനസാധ്യതകൾ ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഒന്നും നടപ്പായില്ല.

വന്യമൃഗഭീഷണി

കാപ്പിമല ടൗണിനോട് ചേർന്നുള്ള സർക്കാറിന്‍റെ കൈവശമുള്ള തോട്ടങ്ങൾ ഇപ്പോൾ രാജ വെമ്പാല, കാട്ടുപന്നി, കുരണ്ട്, മുള്ളൻപന്നി തുടങ്ങിയവയുടെ പിടിയിലാണ്. ഇപ്പോൾ ദുരെസ്ഥലങ്ങളിൽനിന്ന് പിടിക്കുന്ന പാമ്പുകളെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ്. ഇവ റോഡിലും സമീപപ്രദേശ ങ്ങളിലെ റോഡരികിലെ വീടുകളിലും കടകളിലുമെല്ലാം കയറുന്നത് വലിയ അപകട ഭീഷണിയാണ്.

കാപ്പിമല കേന്ദ്രമാക്കി
പദ്ധതികൾ വേണം

കാപ്പിത്തോട്ടത്തിലെ മരങ്ങളും മറ്റു വിഭവങ്ങളും സംരക്ഷിച്ച് വികസനപദ്ധതികൾ നടപ്പാക്കിയാൽ സമീപ പ്രദേശങ്ങളിൽ ധാരാളം സ്വകാര്യ സംരംഭങ്ങൾക്കും വികസനത്തിനും സാധ്യതയുണ്ട്. പൈതൽമല ടൂറിസം വികസനപദ്ധതികൾ വിജയിപ്പിക്കാൻ കാപ്പിമല ടൗൺ കേന്ദ്രമാക്കി പദ്ധതികൾ തുടങ്ങണം. ആലക്കോടിന്‍റെ വികസനത്തിനും ഇതു സഹായകരമാകും.

ജനങ്ങളുടെ ആവശ്യങ്ങൾ

സമനിരപ്പിലുള്ള 15 ഏക്കറിൽ വലിയ പദ്ധതികളൊരുക്കണം. വിനോദസഞ്ചാരികൾക്കായി കോട്ടേജുകൾ, പിന്നാക്കവിഭാഗം കുട്ടികൾക്ക് താമസിച്ചു. പഠിക്കാൻ റസിഡൻഷ്യൽ സ്കൂൾ, ഗവ: ഗസ്റ്റ് ഹൗസ്, വനംവകുപ്പ് ഓഫീസ് തുടങ്ങിയവ പണിതാൽ ഏറെ ഉപകാരപ്പെടാം.