മഴക്കാല പൂര്‍വ ശുചീകരണം കര്‍മ പദ്ധതിക്ക് അനുമതി
Tuesday, May 7, 2024 6:59 AM IST
തിരുവനന്തപുരം: മഴക്കാല പൂര്‍വ ശൂചീകരണത്തിനുള്ള കര്‍മ പദ്ധതിക്ക് നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കി. അതേസമയം പദ്ധതിക്ക് അനുമതി നല്‍കാന്‍ വൈകിയതിനെ ചൊല്ലി വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും അതിനുമുമ്പ് മാര്‍ച്ചിലും മഴക്കാല പൂര്‍വ ശുചീകരണ ജോലികള്‍ തുടങ്ങിയിരുന്നു. ഈ വര്‍ഷം അനുമതി വൈകിയതുമൂലം ശുചീകരണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കുമെന്ന വിമര്‍ശനമാണുയരുന്നത്.

സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നഗരത്തിലെ പല ഭാഗങ്ങളും മഴയെത്തുമ്പോള്‍ വെള്ളക്കെട്ടിലാവും. പൊതുമരാമത്തിന്‍റെയും റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും ദേശീയപാതയിലേയും ഓടകള്‍ ശുചീകരിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ മാസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നഗരത്തില്‍ ഒരിടത്തും ഓടകളുടെ ശുചികരണം തുടങ്ങിയിട്ടില്ല.

കോര്‍പ്പറേഷന്‍ ഓടകളുടെ ശുചീകരണത്തിന് ഒരു വാര്‍ഡിന് ഒരു ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതു മൂന്നു ലക്ഷമെങ്കിലുമാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ കോര്‍പ്പറേഷന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എട്ടു മുതല്‍ ജൂണ്‍ പത്ത് വരെയുള്ള കര്‍മപദ്ധതിയാണ് കൗണ്‍സില്‍ അംഗീകരിച്ചത്.