Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ, മികച്ച ശമ്പളമുള്ള ഒരു സർക്കാർ ജോലിതന്നെ ഉപേക്ഷിച്ചു നാടകത്തിനും സ്കിറ്റിനുമൊക്കെ പിന്നാലെ ഒരാൾ വച്ചുപിടിച്ചാലോ?... കാമ്പസുകളുടെ പ്രിയപ്പെട്ട നാടകക്കാരൻ ജോസഫ് പാണാടന്റെ കലാജീവിതം...
ഓഡിറ്റോറിയത്തിലെ ലൈറ്റുകൾ അണഞ്ഞു തുടങ്ങി. ർർണിം... ബെൽ മുഴങ്ങി... അതുവരെ കലപില ശബ്ദങ്ങളുടെ ഇരന്പൽ നിറഞ്ഞിരുന്ന ഹാൾ ശാന്തമാകുന്നു. എല്ലാ കണ്ണുകളും സ്റ്റേജിലെ ആ ചുവന്ന കർട്ടനിലേക്ക്. മൈക്കിലൂടെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി. "അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു.
രചന, സംവിധാനം പാണാടൻ...' കേരളത്തിലെ നൂറുകണക്കിനു കാന്പസുകളിലും സ്കൂളുകളിലും ക്ലബുകളിലും കലാസംഘങ്ങളിലുമൊക്കെ മുഴങ്ങിയിട്ടുള്ള വാചകം... കല തലയ്ക്കു പിടിച്ച് വീടും നാടും ചെറിയ ജോലിയുമൊക്കെ വിട്ടു ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്.
എന്നാൽ, മികച്ച ശമ്പളമുള്ള ഒരു സർക്കാർ ജോലിതന്നെ ഉപേക്ഷിച്ചു നാടകത്തിനും സ്കിറ്റിനുമൊക്കെ പിന്നാലെ ഒരാൾ വച്ചുപിടിച്ചാലോ? അങ്ങനെയൊരു താരമാണ് ജോസഫ് പാണാടൻ എന്ന ചങ്ങനാശേരിക്കാരൻ. കേരളത്തിന്റെ നൂറുകണക്കിനു കലാലയങ്ങളിൽ ആയിരക്കണക്കിനു വിദ്യാർഥികളെ പരിശീലിപ്പിച്ചും പഠിപ്പിച്ചും നാടകവേദികളിലും സ്കിറ്റുകളിലും മൈമുകളിലുമൊക്കെ വേഷം നൽകിയ അണിയറക്കാരൻ.
ബൈബിൾ നാടകത്തിലായിരുന്നു തുടക്കം. പിന്നെ സർവകലാശാല മത്സരങ്ങൾക്കു പതിവായി നാടകമെഴുത്ത്, സ്കിറ്റ്, മൈം തയാറാക്കൽ എന്നിങ്ങനെ വർഷങ്ങൾ നീണ്ട കലാജീവിതം ഇപ്പോൾ സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ എന്ന പദവിയിലുമെത്തി.
ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരത്തേക്കു മക്കൾക്കൊപ്പം താമസം മാറ്റിയെങ്കിലും നാടകത്തെ വിട്ടിട്ടില്ല. അടുത്തയിടെ രചിച്ച "കിഴവിയുടെ സുവിശേഷം' എന്ന നാടകവും ചങ്ങനാശേരി അതിരൂപത മത്സരത്തിൽ സമ്മാനം നേടി.
പാണാടനും പിള്ളേരും
ചങ്ങനാശേരി മെട്രോപ്പോലീത്തന്‍ ഇടവകാംഗമായിരിക്കെ തന്റെ സഹോദരന് ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ക്ക് അവതരിപ്പിക്കാൻ നാടകമെഴുതാനാണ് പേനയും പേപ്പറുമെടുത്തത്. ആദ്യ നാടകംതന്നെ അതിരൂപതാ ബൈബിള്‍ നാടകോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. "അര്‍ഥാന്തരങ്ങള്‍' എന്നതായിരുന്നു നാടകം.
പിന്നീട് തുടര്‍ച്ചയായി എട്ടു തവണ പാണാടനും പിള്ളേര്ക്കുമായിരുന്നു ബൈബിള്‍ നാടകത്തില്‍ ഒന്നാം സ്ഥാനം. ഇനിയും ബൈബിള്‍ നാടകവുമായി പാണാടനും സംഘവുമെത്തിയാല് മറ്റുള്ളവര്‍ക്ക് ഒന്നാം സമ്മാനം നൽകാന് കഴിയാതെ വരുമെന്ന് സ്നേഹസ്വരത്തില്‍ മറ്റുള്ളവരുടെ ഉപദേശം.
ഇതിനിടെ, പാണാടന്റെ നാടകങ്ങള്‍ ഒരു പുസ്തകമാക്കാനും അതിരൂപത തീരുമാനിച്ചു. അങ്ങനെയാണ് "സംവത്സരങ്ങളുടെ സംഘഗാഥ' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. അഞ്ചു നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദികനായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം മുന്‍കൈയെടുത്താണ് ഈ നാടക സമാഹാരം പുറത്തിറക്കിയത്.
ചങ്ങനാശേരി അതിരൂപതയുടെ ഇപ്പോഴത്തെ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിദ്യാര്‍ഥിയായിരിക്കെ താന്‍ എഴുതിയ ബൈബിള്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പാണാടൻ അഭിമാനത്തോടെ പറയുന്നു. കെസിബിസി ബൈബിള്‍ നാടക മത്സര രംഗത്തും രചന, സംവിധാനം മേഖലകളിൽ തുടർച്ചയായി പാണാടന്റെ നാടകങ്ങൾ അവാര്‍ഡുകള്‍ വാരിക്കൂട്ടി.
ഇന്റര്‍ നാഷ്ണല്‍ കാത്തലിക് കള്‍ച്ചറല്‍ മീഡിയാ ഓര്ഗനൈസേഷന് അന്തര്‍ദേശിയ പുരസ്കാരം നേടിയ പാണാടന്റെ നാടകങ്ങള്‍ സര്‍വകലാശാലാ തലത്തിലും അവാര്‍ഡുകൾ നേടി.
കാമ്പസ് നാടകങ്ങൾ
എംജി സര്‍വകലാശാലയില്‍ നാടകമേഖലയില്‍ പുരുഷാധിപത്യമായിരുന്ന കാലഘട്ടത്തിലാണ് പാണാടൻ പെണ്പടയുമായി വേദി കയറുന്നത്. 1997ല്‍ വന്ന ഒരു പത്രവാര്‍ത്തയിലെ തലവാചകം ഇങ്ങനെ: അന്തര്‍ സര്‍വകലാശാല കലോത്സവം; പാങ്ങാടന്‍ അരങ്ങിലെ ഓള് റൗണ്ടര്‍'.
1992 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം പാണാടന്‍ എഴുതിയ നാടകവുമായി മത്സരത്തിനെത്തിയ ടീം ആയിരുന്നു എംജി കലോത്സവത്തിൽ വെന്നിക്കൊടി പാറിച്ചത്. ഒരു വനിതാ ടീം ആദ്യമായി നാടകത്തില്‍ ഒന്നാം സ്ഥാനം നേടിയതിനു പിന്നിലും പാണാടനായിരുന്നു. പാണാടൻ ഒരുക്കിയ കോട്ടയം ബിസിഎം കോളജ് 1996ലായിരുന്നു പുതുചരിത്രമെഴുതിയത്.
1997ല്‍ കോട്ടയം ആതിഥേയത്വം വഹിച്ച അന്തര്‍സര്‍വകലാശാല ദക്ഷിണമേഖലാ യുവജനോത്സവത്തില്‍ പാണാടന്‍ രണ്ടു വനിതാ കോളജിലെ താരങ്ങളുമായാണ് മത്സരത്തിനെത്തിയത്. കോട്ടയം ബിസിഎം കോളജ് വിദ്യാര്‍ഥിനികള്‍ക്കായി പൂതപ്പാട്ട് എന്ന നാടകം രചിച്ചു. ഇടശേരിയുടെ കവിതയുടെ നാടകാവിഷ്കാരമായിരുന്നു പൂതപ്പാട്ട്.
എറണാകുളം സെന്റ് തെരേസാസിനു വേണ്ടി "മരിച്ചവരുടെ സംഗീതം' എന്ന സ്കിറ്റും ദ ലേഡി എന്ന മൈമും ഇദ്ദേഹം ഒരുക്കി.
ടീം പാണാടൻ
പാണാടന്‍ 1977ല്‍ ചങ്ങനാശേരി എസ്ബി കോളജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ചെറുപ്പം മുതൽ കലാതാത്പര്യങ്ങൾ തലയ്ക്കു പിടിച്ചിരുന്ന ആ ചെറുപ്പക്കാരനു ബാങ്കിലെ കണക്കുകൾ സംതൃപ്തി നൽകിയില്ല. അങ്ങനെ കടുത്ത തീരുമാനം.
മികച്ച ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് ഒരു വരുമാനവും ഉറപ്പില്ലാത്ത കലാരംഗത്തേക്ക് ഒറ്റയിറക്കം. 91-92 കാലഘട്ടത്തില്‍ ചങ്ങനാശേരി എസ്ബിക്കുവേണ്ടി "കുഴല്‍ക്കണ്ണാടി' എന്ന സ്കിറ്റിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചുകൊണ്ടാണ് ഈ രംഗത്തു സജീവമായത്. എസ്ബി കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഇളയ സഹോദരന് ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടിയായിരുന്നു ഈ രചന.
1995ലെ എംജി യുവജനോത്സവത്തില്‍ മൈമിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് പാണാടന്റെ കുട്ടികളായിരുന്നു. ചങ്ങനാശേരിയിലെ മൂന്നു കലാലയങ്ങളായ എന്‍എസ്എസ്, എസ്ബി, അസംപ്ഷന്‍ എന്നിവര്‍ക്കായിരുന്നു ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്ഥാനം. 1996ല്‍ മദ്രാസില്‍ നടന്ന അന്തര്‍ സര്‍വകലാശാല സൗത്ത് സോണ്‍ മത്സരത്തിലും ദേശീയ മത്സരത്തിലും എംജിക്ക് സ്കിറ്റില്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയത് പാണാടന്റെ രചനയിലൂടെ.
സിനിമയിലും
തേവര എച്ച്എസ്, ചേര്‍ത്തല എസ്എന്‍, തുടങ്ങി നിരവധി കോളജുകളിലെ വിദ്യാര്‍ഥികളെ 1990കള്‍ മുതല്‍ 2000 വരെ നാടകം, സ്കിറ്റ്, മൈം തുടങ്ങിയവയില്‍ പരിശീലിപ്പിച്ചു നിരവധി ദേശീയ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ശക്തി പകര്‍ന്നത് ഈ കലാകാരന്റെ മികവാണ്.
കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിനു സുവര്‍ണനേട്ടം സമ്മാനിച്ച "ഭാരത് ഭാരത്' എന്ന നാടകത്തിന്റെ അണിയറ ശില്പിയും ഈ ചങ്ങനാശേരിക്കാരനായിരുന്നു. സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഇദ്ദേഹം 91ല്‍ തെരുവു നാടകത്തിനും അവാര്‍ഡ് സ്വന്തമാക്കി.
പ്രതീക്ഷയുടെ സംഗീതം എന്ന റേഡിയോ നാടകവും അവസ്ഥാന്തരം എന്ന ടെലി ഫിലിമും ജോസഫിന്റെ കൈയൊപ്പ് വീണതാണ്.ചാവറ അച്ചനെക്കുറിച്ചു സിഎംസി ചങ്ങനാശേരി പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റര്‍ സാങ്ടാ നിര്‍മിച്ച ചാവരുള്‍ എന്ന ടെലിഫിലിമിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചതും ജോസഫായിരുന്നു.
സിനിമയിലും പാണാടൻ എന്ന ലേബൽ വീണിട്ടുണ്ട്. സംവിധായകന് രാജസേനന്റെ അസോസിയേറ്റായി നാലു സിനിമകളില്‍ പ്രവര്‍ത്തിച്ചു. ചങ്ങനാശേരി മീഡിയാ വില്ലേജിന്റെ ഭാഗമായി തുടക്കം മുതൽ പ്രവര്‍ത്തിച്ചുവരുന്ന ജോസഫിന്റെ കണ്ണാടിക്കാഴ്ചകള്‍ എന്ന പ്രോഗ്രാം ശ്രദ്ധേയം.
ഭാര്യ ലില്ലിക്കുട്ടി വീട്ടമ്മയാണ്. മക്കള്‍: ചാര്‍ളി ലിയോ പാണാടന്‍, ആല്‍ബര്‍ട്ട് ലിയോ പാണാടന്‍.
ഇതൊരു കൊച്ചു കാര്യമല്ല!
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർ
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ,
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
ഇതൊരു കൊച്ചു കാര്യമല്ല!
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർ
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ,
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
കറുത്ത മണൽ, ഭീതി പകരും ബീച്ച്...
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ ക
പരീക്ഷയുടെ പാടകറ്റും, പാട്ട്
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും
ചൊരിമണലിൽ സംഭവിച്ചത്
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻ
"ബ്ലാക്ക് സീഡെവിൾ ആംഗ്ലർഫിഷ്!'
സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ലർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ
പക്ഷികൾ ചാകുന്ന ജതിംഗ വാലി!
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ
പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹ
കരുനീക്കം കളറാക്കാൻ നെയ്തൽ...
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാ
ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്
മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാ
അരങ്ങിലെ ആത്മസംഗീതം!
ഇത്തരമൊരു സംഗീതാവിഷ്കാരത്തെയും സംഗീതജ്ഞനെയും പലർക്കും പരിചയംകാണില്ല. ചരിത്രത്തെയും ആത്മീയതയേയും ആഖ്യാനംചെയ്
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല: തൃശൂർ കാഴ്ച: വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനി
സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗ
എട്ടു നൂറ്റാണ്ടിന്റെ പകിട്ട് ഇന്നും ആ ഗീതത്തിനു പച്ചപ്പ്
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയ
പത്തോളജിയിൽ രോഹിണി നക്ഷത്രം!
കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേ
പഴമയുടെ കാപ്പി ഗന്ധവുമായി ജൂലിയുടെ ബൈബിൾ
കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാ
ശ്മശാനഭൂമിയിൽ അരനൂറ്റാണ്ട് ബേബിചേച്ചി ഇവിടെ ഹാപ്പിയാണ്
മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്ത
പ്രേതകഥകളിലെ ഉഗ്രൻ കിണർ
ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവ
ശവക്കുഴികളിൽ കുന്തവും പരിചയും അതിശയമായി മോതിര വാൾ!
ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോ
കെട്ടഴിച്ചാൽ ചക്രവർത്തി!
ഗോർഡിയൻ കെട്ട് മുറിക്കുക എന്ന ചൊല്ല് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടുള്ള കാര്യം ധൈര്യമായ നീക്കത്തിലൂട
ജയിലിനുള്ളിൽ സൂര്യാഘാതം
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്ന
അഞ്ചേക്കറുണ്ടോ ?.. അതുമതി
എന്തിനാണ് ഈ യുവതലമുറ വൻ തുക കടമെടുത്തു വിദേശത്തേക്കു പായുന്നത്? അതിന്റെ പകുതി പണം മണ്ണിൽ മുടക്കാൻ തയാറാണോ നിങ്
Latest News
ഇനി നിത്യതയിൽ; ഫ്രാൻസിസ് മാർപാപ്പ ജ്വലിക്കുന്ന ഓർമ
സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ല: വീണ വിജയൻ
മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നൽകും; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
വിലാപയാത്ര സെന്റ് മേരീസ് ബസിലിക്കയിൽ; സംസ്കാര ശുശ്രൂഷകൾ അവസാന ഘട്ടത്തിലേക്ക്
മാർപാപ്പയുടെ സ്മരണകളിൽ ലോകം; വിലാപയാത്ര തുടങ്ങി
Latest News
ഇനി നിത്യതയിൽ; ഫ്രാൻസിസ് മാർപാപ്പ ജ്വലിക്കുന്ന ഓർമ
സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ല: വീണ വിജയൻ
മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നൽകും; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
വിലാപയാത്ര സെന്റ് മേരീസ് ബസിലിക്കയിൽ; സംസ്കാര ശുശ്രൂഷകൾ അവസാന ഘട്ടത്തിലേക്ക്
മാർപാപ്പയുടെ സ്മരണകളിൽ ലോകം; വിലാപയാത്ര തുടങ്ങി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top