Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത്ത വംശജരും. 25 മില്യൺ ഡോളർ ചെലവിട്ടു പുറത്തിറക്കിയ ആ സിനിമ ഇരുനൂറു മില്യൺ ഡോളറിലേറെ ലാഭം കൊയ്തു.
2016ലെ ഏറ്റവും നല്ല പത്തു സിനിമകളിലൊന്നായി ഇത് എണ്ണപ്പെട്ടു. ഏറ്റവും നല്ല ചിത്രത്തിനുള്ള 2016ലെ അക്കാഡമി നോമിനേഷനും ലഭിച്ചു.ചരിത്രവസ്തുതകളെ ആധാരമാക്കി മാർഗോ ലി ഷെട്ടർലി എഴുതിയ ഇതേ പേരിലുള്ള പുസ്തകമാണ് സിനിമയുടെ ആധാരം.
പുസ്തകത്തിലെയും സിനിമയിലെയും കഥ ഏകദേശം ഒരുപോലെയാണ്. കഥ പറയാനുള്ള എളുപ്പത്തിന് സിനിമയിൽ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. തിയഡോർ മെൽഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മെൽഫിയും ആലിസൺ ഷ്റോഡറുംകൂടി തയാറാക്കിയതാണ്.
മനുഷ്യ കംപ്യൂട്ടർ
മൂന്നു കറുത്ത വനിതകളെക്കുറിച്ചാണ് സിനിമയെങ്കിലും അതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത് കാത്റിൻ ജോൺസൺ എന്ന കണക്കു വിദഗ്ധയാണ്. അവരെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്.
1957 ഒക്ടോബർ നാലിന് സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിൻ ആദ്യ ശൂന്യാകാശയാത്ര നടത്തിയപ്പോൾ അമേരിക്ക ഞെട്ടി. അതിനുള്ള മറുപടിയായിട്ടാണ് അമേരിക്കയുടെ സ്പേസ് പ്രോഗ്രാം വിപുലീകരിക്കപ്പെട്ടത്.
മനുഷ്യനെ ശൂന്യാകാശത്തിലയയ്ക്കണമെങ്കിൽ റോക്കറ്റ് മാത്രം മതിയാവില്ലല്ലോ. ആവശ്യമായ കണക്കുകൂട്ടൽ നടത്തേണ്ടേ? അന്നു കംപ്യൂട്ടറുകളില്ലാതിരുന്ന പശ്ചാത്തലത്തിൽ മനുഷ്യ കംപ്യൂട്ടറുകളെയാണ് കണക്കുകൂട്ടുന്ന ജോലി ഏല്പിച്ചിരുന്നത്. അങ്ങനെ നിയമിക്കപ്പെട്ട ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു കാത്റിൻ.
കാത്റിൻ നടത്തിയ കണക്കുകൂട്ടലുകളനുസരിച്ചായിരുന്നു അമേരിക്കയുടെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരിയായ അലൻ ഷെപ്പേർഡ് 1961 മേയ് അഞ്ചിന് വിജയകരമായ ശൂന്യാകാശ യാത്ര നടത്തിയതും തിരിച്ചു മടങ്ങിയതും.
ഇതിനൊക്കെ ശേഷമായിരുന്നു ഐബിഎം കംപ്യൂട്ടറുകൾ കണക്കുകൂട്ടാൻ രംഗത്തെത്തിയത്. അപ്പോഴും കംപ്യൂട്ടറുകളുടെ കണക്കുകൂട്ടലുകളോടൊപ്പം കാത്റിന്റെ കണക്കുകളെയും നാസ ആശ്രയിച്ചിരുന്നു.
കാത്റിന്റെ കഥ ഇത്രയും പറഞ്ഞത് സിനിമയുടെ കേന്ദ്രബിന്ദു അവരായതുകൊണ്ടാണ്. എന്നാൽ, ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് മറ്റൊരു കഥാപാത്രമായ മേരി ജാക്സനെക്കുറിച്ചാണ്. മേരിയും നാസയുടെ ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു.
എന്നാൽ, നാസയിൽ എൻജിനിയറായി നിയമനത്തിനായി അവർ അപേക്ഷിച്ചപ്പോൾ അതിനുള്ള യോഗ്യതയായി വിർജീനിയ സംസ്ഥാനത്തെ ഹാംപ്റ്റൺ ഹൈസ്കൂൾ നൽകിയിരുന്ന ഒരു യൂണിവേഴ്സിറ്റി കോഴ്സ് പാസാകേണ്ടതുണ്ടായിരുന്നു. അതു വെളുത്ത വർഗക്കാർക്കുള്ളതായിരുന്നു.
വെളുത്തവരുടെ സ്കൂൾ
കറുത്തവർക്കു വെളുത്തവരുടെ സ്കൂളിൽ പ്രവേശനമില്ലാതിരുന്ന കാലമായിരുന്നു അത്. പ്രതിവിധി തേടി മേരി കോടതിയിലെത്തി. അപ്പോൾ, ജഡ്ജി പറഞ്ഞതു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു. ഉടനെ ജഡ്ജിയോട് തനിച്ചു സംസാരിക്കാൻ മേരി അനുവാദം ചോദിച്ചു.
മനസില്ലാ മനസോടെ ജഡ്ജി അനുവദിച്ചപ്പോൾ മേരി ജഡ്ജിയോടു പറഞ്ഞത് ചുരുക്കത്തിൽ ഇപ്രകാരമായിരുന്നു:""അങ്ങയുടെ കുടുംബത്തിൽനിന്ന് ആദ്യമായി നേവിയിൽ ചേർന്നതും യൂണിവേഴ്സിറ്റിയിൽ പഠിച്ചതും ജഡ്ജിയായി നിയമിതനായതും അങ്ങായിരുന്നു.''
ഇത്രയും പറഞ്ഞപ്പോൾ ജഡ്ജി ചോദിച്ചു: ""എന്താണ് നിങ്ങളുടെ പോയിന്റ്.'' മേരി പറഞ്ഞു:""അങ്ങയുടെ മാതൃക അനുസരിച്ച്, ഒന്നാമതാകാൻ ഞാൻ ആഗ്രഹിക്കുന്നു- വെളുത്തവരുടെ സ്കൂളിൽ പഠിച്ചു നാസയിലെ ആദ്യത്തെ കറുത്ത എൻജിനിയറാകാൻ.''
ഉടനെ ജഡ്ജി പറഞ്ഞു:"" അതിനു നിയമം അനുവദിക്കുന്നില്ലല്ലോ.''മേരിയുടെ മറുപടി:""അങ്ങ് എത്രയോ കേസുകൾക്കാണ് അങ്ങയുടെ സേവനകാലത്തു വിധി പറയാൻ പോകുന്നത്! നൂറു വർഷം കഴിഞ്ഞാൽ അവയിൽ ഏതെങ്കിലും ആരെങ്കിലും ഓർത്തിരിക്കുമോ? എന്നാൽ, എന്റെ കേസിൽ അനുകൂല വിധി പറഞ്ഞാൽ നൂറു വർഷം കഴിഞ്ഞാലും ആരെങ്കിലും അതു മറക്കുമോ? ഇപ്രകാരമുള്ള വിധിയുടെ കാര്യത്തിലും അങ്ങ് ഒന്നാമനാകില്ലേ?''
ജഡ്ജിയുടെ വിധി മേരിക്ക് അനുകൂലമായിരുന്നു. അങ്ങനെ മേരി വെളുത്തവരുടെ സ്കൂളിൽ പഠിക്കുകയും നാസയിലെ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുകയും ചെയ്തു.
എല്ലാ കാര്യങ്ങളിലും ഒന്നാമതായി എത്താൻ ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോ? പഠനം, പണസന്പാദനം, അധികാരം, പ്രശസ്തി എന്നിവയുടെയൊക്കെ കാര്യത്തിൽ ഒന്നാമതായി എത്താൻ ആഗ്രഹിക്കുന്നവരും അതിനായി പ്രവർത്തിക്കുന്നവരും ധാരാളമില്ലേ.
ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ഒന്നാമതാകുന്നതു നല്ല കാര്യം തന്നെ.. എന്നാൽ, അതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ?കോടതിയിൽ മേരി ജഡ്ജിയോട് ചോദിച്ച ആ ചോദ്യമില്ലേ? നൂറു വർഷം കഴിഞ്ഞാൽ ജഡ്ജിയുടെ ഏതെങ്കിലും വിധി ആരെങ്കിലും ഓർത്തിരിക്കുമോ എന്ന ചോദ്യം.
ആ ചോദ്യം കേട്ടപ്പോഴാണ് തന്റെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ച് ആ ജഡ്ജിക്ക് അവബോധമുണ്ടായത്. അതുവരെ, നിയമത്തിലെ വള്ളിയും പുള്ളിയും തെറ്റാതെയുള്ള വിധിയായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. വിധിയുടെ ആധാരമായ നിയമം ശരിയോ തെറ്റോ എന്ന് അദ്ദേഹം പരിഗണിച്ചിരുന്നില്ല. മേരിയുടെ ചോദ്യം അദ്ദേഹത്തിന് പുതിയൊരു തിരിച്ചറിവ് നൽകി. അതു നന്മയായി മാറുകയും ചെയ്തു.
നമ്മുടെ ജീവിതത്തിൽ നാം എന്തെല്ലാം ചെയ്യുന്നു. എത്രയോ നേട്ടങ്ങൾ നേടുന്നു. എന്നാൽ അവയെല്ലാം ആരെങ്കിലും ഓർത്തിരിക്കുമോ? പ്രത്യേകിച്ചും ദൈവം ഓർത്തിരിക്കുമോ? നാം നന്മകളും കാരുണ്യ പ്രവൃത്തികളും ചെയ്താൽ മറ്റുള്ളവർ അത് ഓർത്തിരിക്കുകയും ആദരിക്കുകയും ചെയ്യും.
എന്നാൽ, കുറെ കഴിയുന്പോൾ ലോകം അതു മറന്നുപോയേക്കാം. എന്നാൽ, ദൈവം ഒരിക്കലും മറക്കില്ല. മനുഷ്യൻ മറന്നുപോയാലും ദൈവം മറക്കാത്ത നല്ല പ്രവൃത്തികളാകട്ടെ നമ്മുടെ ജീവിതലക്ഷ്യം. അപ്പോൾ ഇഹലോകത്തിലും പരലോകത്തിലും നാം അനുഗ്രഹിക്കപ്പെടും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
മൂന്നു പേരിൽ ആര്?
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ
പ്രാർഥനയ്ക്കുള്ള അകന്പടി
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നു
കുതിരമോഷ്ടാവും പ്രാർഥനയും
പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
മൂന്നു പേരിൽ ആര്?
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ
പ്രാർഥനയ്ക്കുള്ള അകന്പടി
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നു
കുതിരമോഷ്ടാവും പ്രാർഥനയും
പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന് ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Latest News
അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന് ശ്രമം; യുവാവ് അറസ്റ്റിൽ
ടോവിനോ ചിത്രം എആര്എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top