Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് നത്താനിയേൽ ഹോത്തോൺ (1804-1864). അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ക്രിസ്മസ് ബാക്വറ്റ്. ഈ കഥയുടെ ഇതിവൃത്തം ചുരുക്കത്തിൽ ഇങ്ങനെ.
അറുപിശുക്കനായിരുന്ന ഒരു ധനവാൻ. അയാളുടെ മരണപത്രത്തിൽ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം എല്ലാ വർഷവും ക്രിസ്മസിന്റെ അവസരത്തിൽ പത്തു പേർക്ക് ഒരു വിരുന്നു നൽകണമെന്നുള്ളതാണ്. അങ്ങനെ ക്ഷണിക്കേണ്ടതു സമൂഹത്തിൽ ഏറ്റവും അസന്തുഷ്ടരായി കഴിയുന്ന പത്തു പേരെയും. ഇതിനുവേണ്ടി രണ്ടു ട്രസ്റ്റിമാരെ അയാൾ നിയമിക്കുകയും ചെയ്തിരുന്നു.
പത്ത് അസന്തുഷ്ടർ
ഒരു ക്രിസ്മസ് വിരുന്നിനു ട്രസ്റ്റിമാർ ക്ഷണിച്ച പത്തു പേർ ആരെന്നറിയേണ്ടേ? അവരിൽ ഒന്നാമത്തെയാൾ ഒരു ഹിപ്പോകോൺഡ്രിയാക്. ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു വിശ്വസിച്ചു സന്തോഷവും മനഃസമാധാനവും നഷ്ടപ്പെട്ട ആൾ. രണ്ടാമത്തെയാൾ പ്രായം വർധിച്ചപ്പോഴേക്കും സൗന്ദര്യം നഷ്ടപ്പെട്ടെന്നു വിചാരിച്ച് ആധിപൂണ്ട ഒരു സ്ത്രീ. മൂന്നാമൻ വിശ്വാസം നഷ്ടപ്പെട്ട് ജീവിതവുമായി ബന്ധമില്ലാതെ അലഞ്ഞുതിരിയുന്ന ഒരു ഫിലോസഫർ.
നാലാമത്തെയാൾ ഒരു ഭോജനപ്രിയൻ. എത്ര മാത്രം ഇഷ്ടാഹാരം കഴിച്ചിട്ടും തൃപ്തിവരാത്തവൻ. ബിസിനസിൽ തകർച്ച മൂലം അതേക്കുറിച്ചു നിരന്തരം വിലപിച്ച് പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കാത്തയാളാണ് അഞ്ചാമൻ. ആറാമത്തേതാകട്ടെ വിവാഹം കഴിക്കാതെ അസംതൃപ്തയായി കഴിയുന്ന ഒരു സ്ത്രീ.
മറ്റുള്ളവരുടെ ജീവിതവിജയത്തെക്കുറിച്ചു നിരന്തരം അസൂയപൂണ്ട് ജീവിക്കുന്നയാളാണ് ഏഴാമത്തേത്. എട്ടാമനാകട്ടെ വലിയൊരു കുറ്റം ചെയ്തിട്ട് അതു ഏറ്റുപറയാതെ മനഃസമാധാനം നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുവൻ. ഒന്പതാമൻ ഒരു ജീനിയസാണ്. എന്നാൽ, അയാളെ ആരും അംഗീകരിക്കുന്നില്ലെന്നു ധരിച്ചു നിരന്തരം വിലപിക്കുന്നു. പത്താമൻ ഒരു ബാലനാണ്. അജ്ഞാത കാരണത്താൽ അവനും ഒരിക്കലും സന്തോഷമില്ല.
ഈ പത്തുപേർക്കു വേണ്ടിയായിരുന്നു ക്രിസ്മസ് ഡിന്നർ ഒരുക്കിയിരുന്നത്. ഡിന്നറിനുണ്ടായിരുന്നതാകട്ടെ അതിവിശിഷ്ടമായ വിഭവങ്ങളായിരുന്നു. എന്നാൽ, ആ വിരുന്നിനെത്തിയവർ അവ ഭക്ഷിച്ചു സംതൃപ്തരും സന്തോഷമുള്ളവരുമായോ? ഇല്ലേയില്ല. അതിരുചികരമായ ഭക്ഷണം വിളന്പിയിട്ടും അതിലൊന്നിലുമായിരുന്നില്ല അവരുടെ ശ്രദ്ധ.
അപ്പോഴും തങ്ങളുടെ ദഃഖദുരിതങ്ങളെക്കുറിച്ചു മാത്രം അയവിറക്കി സ്വയം വിലപിക്കുന്ന അവസ്ഥയിലായിരുന്നു അവർ. മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനോ അവരുമായി സൗഹൃദ സംഭാഷണവും നടത്താനോ പോലും ആരും തയാറായതുമില്ല.
കഥയിലെ കാര്യം
എന്താണ് ഈ കഥ നൽകുന്ന സന്ദേശം. ക്രിസ്മസ് അടിപൊളിയായി ആഘോഷിക്കുന്നതു നല്ലതാണ്. എന്നാൽ, അതുകൊണ്ടു മാത്രമൊന്നും നമുക്കു ശരിയായ സന്തോഷവും സമാധാനവും ലഭിക്കില്ല. അവ നമുക്കു ലഭിക്കണമെങ്കിൽ സമാധാനവും ശാന്തിയും നമുക്കു നൽകാനായി ഈ ഭൂമിയിൽ ജാതനായ ദൈവപുത്രനായ ഈശോയെ നാം അന്വേഷിക്കണം. ദൈവത്തിനായി ഹൃദയങ്ങൾ തുറക്കണം.
അപ്പോൾ നമ്മുടെ ഏതു ദുഃഖവും അലിഞ്ഞ് ഇല്ലാതാകും. ഏതു പ്രതിസന്ധിയെയും നേരിടാനുള്ള മനോധൈര്യം ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ബ്രിട്ടീഷ് ആധ്യാത്മിക ചിന്തകനും എഴുത്തുകാരനുമായിരുന്ന സി.എസ്. ലൂവിസ് ഇപ്രകാരം എഴുതുന്നു. നീ നിന്റെ കാര്യം മാത്രം അന്വേഷിച്ചാൽ നീ കണ്ടെത്താൻ പോകുന്നത് വിദ്വേഷവും ഏകാന്തതയും നിരാശയും ദേഷ്യവും അധഃപതനവും നാശവും മാത്രമായിരിക്കും.
എന്നാൽ, യേശുവിനെ അന്വേഷിക്കു. അപ്പോൾ, നീ അവിടത്തെ കണ്ടെത്തും. അതോടൊപ്പം അവിടന്നു നൽകുന്നവ എല്ലാം.എന്തൊക്കെയാണ് അവിടന്നു നൽകുന്നവ? നമുക്കുവേണ്ടി മനുഷ്യനായി അവതരിച്ച യേശു പറയുന്നു. നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരിക. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്താ 11: 28).
അവിടുത്തെ പക്കലെത്തിയാൽ ആശ്വസിപ്പിക്കപ്പെടുമെന്നതിൽ രണ്ടു പക്ഷമില്ല. അതു മാത്രമോ. അവിടുന്നു നമുക്കു ജീവൻ നൽകുകയും അതു സമൃദ്ധമായി നൽകുകയും ചെയ്യും (യോഹ 10:10).വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നതു ശ്രദ്ധിക്കുക. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളിലൂടെയും നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ.
അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും (ഫിലിപ്പി 4:7).മുകളിലെ കഥയിലുള്ളവർ ക്രിസ്മസ് ആഘോഷിച്ചു. എന്നാൽ, ആ ആഘോഷം സംഘടിപ്പിച്ചവരും പങ്കെടുത്തവരും ക്രിസ്മസ് ആഘോഷത്തിനു കാരണഭൂതനായ യേശുവിനെ അനുസ്മരിച്ചില്ല.
സ്നേഹിക്കാനും കുറ്റങ്ങൾ ക്ഷമിക്കാനും മറക്കാനും പരസ്പരം സഹായിക്കാനും ദൈവത്തിൽ എപ്പോഴും ആശ്രയിക്കാനുള്ള അവിടത്തെ പഠനങ്ങൾ അവർ വിസ്മരിച്ചു. അതായിരുന്നു അവരുടെ ക്രിസ്മസ് ആഘോഷം വിഫലമാകാൻ കാരണം. ക്രിസ്തു പകർന്നത് ഒാർക്കാനും പിന്തുടരാനും കഴിയുന്നില്ലെങ്കിൽ നമ്മുടെ ആഘോഷങ്ങളും വ്യർഥമാകും.
ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ ദൈവം നമുക്കു സമീപസ്ഥനായിരിക്കുന്നു (ഫിലിപ്പി 5:6). നമുക്കു സന്തോഷിക്കാം. ആഹ്ലാദിച്ച് ആർപ്പുവിളിക്കാം. ഹൃദയവും മനസും തുറക്കാം. ദൈവത്തെ നമ്മുടെ ലോകത്തിലേക്ക് വരവേൽക്കാം. ആ ആഗമനത്തിന്റെ വാർത്ത നിരന്തരം ഉദ്ഘോഷിക്കാം. അവിടത്തെ ദിവ്യനക്ഷത്രം തെളിക്കുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കാം. അപ്പോൾ നമ്മുടെ ജീവിതം സന്തോഷവും സമാധാനവുംകൊണ്ട് നിറയും. എല്ലാവർക്കും ക്രിസ്മസ് മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
ലോകത്തിന്റെ കണ്ണീർ ഒപ്പുന്നതിനു തുല്യം
2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ
ലാബിറിന്തുകളിൽനിന്നു പുറത്തു കടക്കാൻ
ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്
ക്ലോപ്മൻ ഡയമണ്ടിന്റെ ശാപം
വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന രണ്ട് വ്യക്തികൾ. അവരിലൊരാൾ ധനാഢ്യയായ ഒരു സ്ത്രീയായിരുന്നു. മറ്റെയാൾ ഒരു
അപൂർണതകളിലെ വിജയം...
2023ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രസിദ്ധനായ നോവലിസ്റ്റും നാടകകൃത്തും കവിയും ഉപന്യാസകാരനുമൊക്കെയാണ് ജോൺ
ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവ്
സിന്ധിഭാഷയിലെ ഏറ്റവും പ്രമുഖനായ കവിയായി അറിയപ്പെടുന്നയാളാണ് ഷാ അബ്ദുൾ ലത്തിഫ് ബിറ്റായ് (1689-1752). ഒരു സൂഫി മിസ്റ്റി
ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ
ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്തു ജീവിച്ചിരുന്ന ഒരു കഥാകാരനായിരുന്നു പു സോംഗ്ലിംഗ് (1640-1715). പണ്ഡിതനായി
സ്വയം മറന്നും സ്നേഹിച്ച കീയു
സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാ
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
Latest News
മുംബൈ ഇന്ത്യന്സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത്; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ
വാങ്കഡെയിൽ തകർന്നടിഞ്ഞ് കോൽക്കത്ത; മുംബൈയ്ക്ക് ജയിക്കാൻ 117
മധ്യപ്രദേശിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് രണ്ട് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് ലക്ഷങ്ങൾ
Latest News
മുംബൈ ഇന്ത്യന്സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത്; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ
വാങ്കഡെയിൽ തകർന്നടിഞ്ഞ് കോൽക്കത്ത; മുംബൈയ്ക്ക് ജയിക്കാൻ 117
മധ്യപ്രദേശിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് രണ്ട് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് ലക്ഷങ്ങൾ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top