Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സ്വയം മറന്നും സ്നേഹിച്ച കീയു
സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാണ് പലരും പതറിപ്പോവുകയും പരാജയപ്പെടുകയും ചെയ്യുന്നത്.
വിയറ്റ്നാം സാഹിത്യത്തിനു ലോകശ്രദ്ധ നേടിക്കൊടുത്ത ഒരു മനോഹരകാവ്യമാണ് "ദ ടെയിൽ ഓഫ് കീയു'. 3,254 വരികളുള്ള ഈ കവിത രചിച്ചതു നുഗ്യെൻ ഡു (1766-1820) എന്ന പണ്ഡിതനായ പ്രതിഭാശാലിയാണ്. ബുദ്ധിസത്തിലും കണ്ഫ്യൂഷനിസത്തിലും ചൈനീസ് സാഹിത്യത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഡു ഒരു ചൈനീസ് കഥയെ ആധാരമാക്കിയാണ് ഈ കവിത രചിച്ചത്.
വിയറ്റ്നാം സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ കവിത എഴുതിയതുവഴി വിയറ്റ്നാമിൽ ഇന്നും അദ്ദേഹം ആദരിക്കപ്പെടുന്നു. 1965ൽ ഡുവിന്റെ ജനനത്തിന്റെ ഇരുനൂറാം വാർഷികം യുനെസ്കോ ആഘോഷിച്ചത് അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾക്കു ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായിരുന്നു. ഇനി ഈ കവിതയിലെ കഥയിലേക്കു കടക്കാം.
ദുരന്തമെത്തിയപ്പോൾ
വീണ വായിക്കുന്നതിൽ അതിവിദഗ്ധയായിരുന്ന കീയൂ അതീവസുന്ദരിയും ബുദ്ധിശാലിയുമായിരുന്നു. സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഭാവിജീവിതത്തെ അവൾ സ്വപ്നംകണ്ടു. കിം എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടിയപ്പോൾ അവളുടെ സ്വപ്നങ്ങൾ പൂവണിയാൻ പോവുകയാണെന്ന് അവൾ കരുതി. അവർ പരസ്പരം അനുരാഗബദ്ധരായി ഭാവിപരിപാടികളെക്കുറിച്ചു പ്ലാൻ ചെയ്തു.
അപ്പോഴാണ് അശനിപാതംപോലെ ഒരു ഭീകരദുരന്തം അവളുടെ ജീവിതത്തിൽ ആഞ്ഞടിച്ചത്. അവളുടെ പിതാവിനെയും സഹോദരനെയും ഒരാൾ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കി. ആ കേസിൽനിന്നു രക്ഷപ്പെടാൻ ധാരാളം പണം വേണ്ടിയിരുന്നു. പക്ഷേ, ആ തുക നൽകാനുള്ള സാന്പത്തികശേഷി അവർക്കില്ലായിരുന്നു. അപ്പോൾ കീയു ചെയ്തത് എന്താണെന്നോ?
ഈ അവസരത്തിൽ ധനികനായ ഒരാൾ അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ടുവന്നു. അവളുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പണം നൽകാനും അയാൾ തയാറായിരുന്നു. കിം എന്ന യുവാവിനെ വിവാഹം കഴിക്കുന്നതു സ്വപ്നം കണ്ടുനടന്നിരുന്ന അവൾക്കു ധനികനെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചു ചിന്തിക്കുക പോലും അസാധ്യമായിരുന്നു.
എങ്കിലും തന്റെ പിതാവിനെയും സഹോദരനെയും വിസ്മരിച്ചു തന്റെ ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ അവൾ ആഗ്രഹിച്ചില്ല. തന്റെ പിതാവിനെയും സഹോദരനെയും രക്ഷിക്കുക തന്റെ കടമയായി അവൾ കരുതി. തന്മൂലം, തന്റെ ജീവിതസ്വപ്നങ്ങൾ പാടേ അവഗണിച്ചുകൊണ്ട് അവൾ ആ ധനികനെ വിവാഹം കഴിച്ചു. അതുവഴിയായി തന്റെ പിതാവിനെയും സഹോദരനെയും തടവിൽനിന്നു മോചിപ്പിക്കാൻ സാധിച്ചു.
പിതാവിനെയും സഹോദരനെയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും അവളുടെ ജീവിതം വീണ്ടും ഒരു ദുരന്തകഥയായി മാറി. ധനികൻ കീയെ വിവാഹം കഴിച്ചത് അവൾക്കു സൗഭാഗ്യപ്രദമായ ഒരു ദാന്പത്യജീവിതം നൽകാനല്ലായിരുന്നു.
അവൾവഴി കൂടുതൽ പണമുണ്ടാക്കുകയായിരുന്നു ആ കശ്മലന്റെ ലക്ഷ്യം. അയാൾ അവളെ വേശ്യാവൃത്തിക്കു നിർബന്ധിച്ചു. എന്നാൽ, അവൾ അതിനു തയാറായില്ല. ഈ സാഹചര്യത്തിലാണ് അവൾ ആത്മഹത്യയ്ക്കു ശ്രമം നടത്തിയത്. ആത്മഹത്യാശ്രമത്തിൽനിന്നു രക്ഷിക്കപ്പെട്ട കീയുവിന് തന്റെ ഭർത്താവിന്റെ ഹിതമനുസരിച്ച് പിന്നീടു വേശ്യാവൃത്തിക്കു വഴങ്ങേണ്ടിവന്നു.
ഈ പശ്ചാത്തലത്തിലാണ് മറ്റൊരു പണക്കാരനു കീയുവിനോടു താത്പര്യം തോന്നുകയും അവളുടെ ഭർത്താവിനു പണം കൊടുത്ത് അവളെ വാങ്ങുകയും ചെയ്തത്. ആ രാജ്യത്തെ പ്രധാനമന്ത്രിയുടെ മകളെ വിവാഹം കഴിച്ചിരുന്നയാളായിരുന്നു അയാൾ. ഇക്കാര്യം അയാളുടെ ഭാര്യ അറിഞ്ഞപ്പോൾ ആ സ്ത്രീ കീയുവിനെതിരേ തിരിഞ്ഞു. തന്മൂലം, കീയു അവിടെനിന്ന് ഒളിച്ചോടി. എങ്കിലും ഒന്നിനു പിന്നാലെ മറ്റൊന്നായി ദുരന്തങ്ങൾ അവളെ പിന്തുടരുകയായിരുന്നു.
ഈ ദുരന്തങ്ങൾക്കിടയിലാണ് ആ രാജ്യത്തെ റവല്യൂഷണറി ആർമിയുടെ നേതാവ് കീയുവിന്റെ സൗന്ദര്യം മൂലം ആകർഷിക്കപ്പെടുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തത്. പിന്നീട്, മറ്റൊരു ആർമിയുടെ നേതാവിനാൽ കീയുവിന്റെ ഭർത്താവ് മരിച്ചു. കുറെ നാളുകൾക്കു ശേഷം താൻ ആദ്യം വിവാഹം കഴിക്കാൻ ആഗ്രഹിച്ച കിം അവളെ തേടി കണ്ടെത്തി. വൈകാതെ, അവൾ കിമ്മിന്റെ ഭാര്യയായി മാറി. ഇതോടെ ഡുവിന്റെ കവിത അവസാനിക്കുന്നു.
അതിജീവനത്തിന്റെ കഥ
എന്താണ് ഈ കവിതയുടെ സന്ദേശം? കീയുവിന്റേത് അതിജീവനത്തിന്റെ കഥയാണ്. അവളുടെ ദീർഘമായ സഹനയാത്രയിൽ രണ്ടുതവണ ജീവിതത്തോടു സുല്ലിടാൻ അവൾ ശ്രമിച്ചതാണ്. അവളുടെ ജീവിതത്തിൽ ആത്മഹത്യാശ്രമം ഉൾപ്പെടെയുള്ള ചില ഗൗരവമായ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാനമൂല്യങ്ങൾ കൈവിടാതെ അവൾ പോരാടുന്നതായിട്ടാണ് കാണുന്നത്.
അതോടൊപ്പം, നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു പ്രധാന കാര്യം അവളുടെ സ്നേഹത്തിന്റെ ആഴമാണ്. തന്റെ പിതാവും സഹോദരനും ഒരു ആപത്തിൽ അകപ്പെട്ടപ്പോൾ തന്നെക്കുറിച്ചാലോചിക്കാതെ അവരുടെ നന്മ ഉറപ്പുവരുത്താനാണ് അവൾ ശ്രമിച്ചത്. തനിക്കെല്ലാം നഷ്ടമാകുമെന്നറിഞ്ഞിട്ടും ത്യാഗം സഹിച്ചു പിതാവിനെയും സഹോദരനെയും അവൾ രക്ഷിച്ചു. സ്വയം മറന്നുള്ള അവളുടെ ഈ സ്നേഹം അവളുടെ ജീവിതത്തിലെ തെറ്റുകുറ്റങ്ങൾ മറയ്ക്കുന്നു എന്നതാണു വാസ്തവം.
നമ്മുടെ സ്നേഹം എങ്ങനെയുള്ളതാണ്? സ്വയം മറന്നുള്ളതോ സ്വന്തം കാര്യം മാത്രം നോക്കുന്നതോ? സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാണ് പലരും പതറിപ്പോവുകയും പരാജയപ്പെടുകയും ചെയ്യുന്നത്.
സ്വയം മറന്നുള്ള നമ്മുടെ സ്നേഹം നമുക്കു വലിയ കഷ്ടനഷ്ടങ്ങൾക്കു കാരണമായെന്നിരിക്കും. അതുകൊണ്ടാണ് സ്വയം മറന്നു സ്നേഹിക്കുന്നതിനു പകരം പലരും സ്വന്തം നന്മ മാത്രം നോക്കി സ്നേഹിക്കുന്നത്. കീയു എന്ന കഥാപാത്രത്തെ വിയറ്റ്നാമിലെ ആളുകൾ ഇന്നും നെഞ്ചിലേറ്റുന്നുണ്ടെങ്കിൽ അതിന്റെ കാരണം അവൾ സ്വയം മറന്നു സ്നേഹിച്ചു എന്നതാണ്.
രണ്ടായിരം വർഷം മുൻപ് ദൈവപുത്രനായ യേശു കുരിശിൽ മരിച്ചതു സ്വയം മറന്നുള്ള സ്നേഹംകൊണ്ടായിരുന്നല്ലോ. ആ സ്നേഹമല്ലേ മാനവരാശിക്ക് ഇഹലോകത്തിൽ പുതുജീവനും വരാനിരിക്കുന്ന ലോകത്തിൽ നിത്യജീവനും പ്രദാനം ചെയ്യുന്നത്? നമ്മുടെ സ്നേഹവും സ്വയം മറന്നുള്ള സ്നേഹമാണെന്ന് ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
ലോകത്തിന്റെ കണ്ണീർ ഒപ്പുന്നതിനു തുല്യം
2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ
ലാബിറിന്തുകളിൽനിന്നു പുറത്തു കടക്കാൻ
ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്
ക്ലോപ്മൻ ഡയമണ്ടിന്റെ ശാപം
വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന രണ്ട് വ്യക്തികൾ. അവരിലൊരാൾ ധനാഢ്യയായ ഒരു സ്ത്രീയായിരുന്നു. മറ്റെയാൾ ഒരു
അപൂർണതകളിലെ വിജയം...
2023ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രസിദ്ധനായ നോവലിസ്റ്റും നാടകകൃത്തും കവിയും ഉപന്യാസകാരനുമൊക്കെയാണ് ജോൺ
ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവ്
സിന്ധിഭാഷയിലെ ഏറ്റവും പ്രമുഖനായ കവിയായി അറിയപ്പെടുന്നയാളാണ് ഷാ അബ്ദുൾ ലത്തിഫ് ബിറ്റായ് (1689-1752). ഒരു സൂഫി മിസ്റ്റി
ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ
ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്തു ജീവിച്ചിരുന്ന ഒരു കഥാകാരനായിരുന്നു പു സോംഗ്ലിംഗ് (1640-1715). പണ്ഡിതനായി
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
Latest News
മുംബൈ ഇന്ത്യന്സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത്; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ
വാങ്കഡെയിൽ തകർന്നടിഞ്ഞ് കോൽക്കത്ത; മുംബൈയ്ക്ക് ജയിക്കാൻ 117
മധ്യപ്രദേശിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് രണ്ട് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് ലക്ഷങ്ങൾ
Latest News
മുംബൈ ഇന്ത്യന്സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത്; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ
വാങ്കഡെയിൽ തകർന്നടിഞ്ഞ് കോൽക്കത്ത; മുംബൈയ്ക്ക് ജയിക്കാൻ 117
മധ്യപ്രദേശിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലയ്ക്ക് രണ്ട് സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് ലക്ഷങ്ങൾ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top