Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒരു നോവൽ ലോകത്തോടു പറയുന്നത്
നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.' നോവലിനുള്ള 1960 ലെ പുലിറ്റ്സർ സമ്മാനം നേടിയ ഈ കൃതിയുടെ അന്പതു ലക്ഷത്തോളം കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇതേ പേരിൽത്തന്നെ 1963ൽ പുറത്തിറങ്ങിയ സിനിമ ഗ്രിഗറി പെക്കിനു നല്ല നടനുള്ള ഓസ്കർ അവാർഡ് നേടിക്കൊടുത്തതുൾപ്പെടെ എട്ട് ഓസ്കർ അവാർഡുകൾ സ്വന്തമാക്കി. ഈ നോവലിന്റെ പരിഭാഷ ഇതിനകം നാല്പതു ഭാഷകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഏബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്നപ്പോൾ അമേരിക്കയിലെ അടിമത്ത വ്യവസ്ഥിതി 1863 ജനുവരി ഒന്നിന് അവസാനിപ്പിച്ചതാണ്. എന്നാൽ, അതുകൊണ്ട് അമേരിക്കയുടെ ചില ഭാഗങ്ങളിൽ കറുത്ത വർഗക്കാരോടുള്ള വിവേചനത്തിനും വിദ്വേഷത്തിനും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. അങ്ങനെയൊരു സ്ഥലമായിരുന്നു അമേരിക്കയിലെ ഒരു തെക്കൻ സംസ്ഥാനമായ അലബാമ.
അലബാമയിൽ ജനിച്ച ഹാർപ്പർ ലീ തന്റെ സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവലിലെ കഥാപാത്രങ്ങളെ മെനഞ്ഞെടുത്തിരിക്കുന്നത്.
നിരപരാധി, പക്ഷേ
കഥ നടക്കുന്നതു ഹാർപ്പർ ലീയുടെ ഭാവനാസൃഷ്ടിയായ മേക്കോന്പ് എന്ന പട്ടണത്തിലാണ്. കഥ ഇതൾവിടർത്തുന്നതാകട്ടെ ഒരു മാനഭംഗക്കേസിനെ ചുറ്റിപ്പറ്റിയും. ഈ മാനഭംഗക്കേസിലെ ഇര ഒരു വെള്ളക്കാരിയും പ്രതി കറുത്തവംശജനായ ഒരുവനും. പ്രതിയുടെ പേര് ടോം റോബിൻസൺ.
അന്യായമായി കുറ്റം ചുമത്തപ്പെട്ട റോബിൻസൺ നിരപരാധിയാണെങ്കിലും കോടതിയിൽ തന്റെ നിരപരാധിത്വം സ്ഥാപിക്കേണ്ടതായിട്ടുണ്ട്. അതിനായി നിയോഗിക്കപ്പെട്ട വക്കീലാണ് ആറ്റിക്കസ് ഫിഞ്ച് എന്ന വെള്ളക്കാരൻ. ഈ വക്കീലിന്റെ രണ്ടു മക്കളിൽ ഒരാളായ സ്കൗട്ടാണ് നോവലിൽ കഥ പറയുന്നത്.
സത്യനിഷ്ഠയും സ്വഭാവമഹിയുമൊക്കെയുള്ള വക്കീലാണ് ഫിഞ്ച്. എങ്കിലും റോബിൻസണു നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹത്തിനു വിജയിക്കാനായില്ല. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട റോബിൻസൺ ജയിൽചാടി രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ വെടിയേറ്റു കൊല്ലപ്പെടുകയും ചെയ്തു.
ലളിതമായ ഒരു കഥയാണ് നോവലെഴുത്തുകാരി ഹാർപ്പർ ലീ പറയുന്നതെങ്കിലും ഈ കഥയിലൂടെ സമൂഹത്തിലെ വർഗീയ അനീതിയും ആളുകളുടെ മുൻവിധിയും പക്ഷപാതപരമായ പെരുമാറ്റവുമൊക്കെ സുദീർഘമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനിടയിൽ, ഫിഞ്ചിന്റെ മക്കളായ ജെമ്മിന്റെയും സ്നക്ട്ടിന്റെയും കഥയിലൂടെ അവർ എങ്ങനെ ധാർമികതയിൽ വളരുന്നുവെന്നും വ്യക്തമാക്കുന്നു.
ജീവിതത്തിന്റെ സമഗ്ര മേഖലകളിലും മുൻവിധിയോടെയും പക്ഷപാതപരമായും പ്രവർത്തിക്കുന്നവരാണ് മേക്കോന്പ് പട്ടണത്തിലെ ഭൂരിഭാഗവും വെള്ളക്കാർ. അവരുടെയിടയിലാണ് വെള്ളക്കാരനായ ഫിഞ്ച കറുത്ത വർഗക്കാരനായ റോബിൻസണു നീതിയുറപ്പാക്കാൻ ശ്രമിക്കുന്നത്. ഈ പോരാട്ടത്തിനു ദൃക്സാക്ഷികളാണ് ഫിഞ്ചിന്റെ രണ്ടു മക്കളും.
റോബിൻസണു വേണ്ടി നിയമപോരാട്ടം തുടരുന്ന കാലത്ത് ഒരു അവസരത്തിൽ ഫിഞ്ച് തന്റെ മക്കളോട് പറയുകയാണ്: "മറ്റുള്ളവരെ അവരുടെ വീക്ഷണകോണിലൂടെ നോക്കുന്പോഴാണ് അവരെ ശരിക്കും നാം മനസിലാക്കുന്നത്.'
എന്തിനാണ് മറ്റുള്ളവരെ അവരുടെ വീക്ഷണകോണിൽ നോക്കിക്കാണാൻ ഫിഞ്ച് പഠിപ്പിച്ചത്? അവർ ആയിരിക്കുന്ന രീതിയിൽ അവരെ മനസിലാക്കാൻ. അടിച്ചമർത്തപ്പെടുന്നവരും അനീതി അനുഭവിക്കുന്നവരുമാണ് അവരെങ്കിൽ സഹാനുഭൂതിയോടെ അവരോടു പെരുമാറാൻ. മുൻവിധികളൊക്കെ ദൂരെയെറിഞ്ഞ് അവരും മനുഷ്യരാണെന്ന യാഥാർഥ്യം മനസിലാക്കാൻ. അതുവഴി, മനുഷ്യോചിതമായി അവരോടു പെരുമാറാൻ... മേക്കോന്പ് പട്ടണത്തിലുള്ളവർക്കു സാധിക്കാതെ പോയത് അതായിരുന്നു. അവർ കറുത്തവംശജരെ മനുഷ്യരായി കാണാൻ വിസമ്മതിച്ചു. അവർക്കു നീതി നിഷേധിച്ചു.
ഇതു മേക്കോന്പ് പട്ടണവാസികളുടെ മാത്രം കഥയല്ല. വംശ-വർണ-വർഗ വ്യത്യാസങ്ങളുടെ പേരിലും മതത്തിന്റെ പേരിലുമൊക്കെ ആരൊക്കെ മുൻവിധിയോടെയും പക്ഷപാതപരമായും ശത്രുതയോടെയുമൊക്കെ പെരുമാറുന്നുവോ അവരൊക്കെ മേക്കോന്പ് പട്ടണത്തിലെ അംഗങ്ങളാകാൻ യോഗ്യരാണ്.
മറ്റുള്ളവരെ കാണേണ്ടത്
മറ്റുള്ളവരെ അവരുടെ വീക്ഷണകോണിൽക്കൂടി കാണാൻ ശ്രമിച്ചാൽ അവരെ നന്നായി മനസിലാക്കാൻ സാധിക്കും. തന്മൂലം, അവർ നമ്മുടെ സഹാനുഭൂതിക്കും സഹായത്തിനും അർഹരാണെങ്കിൽ അപ്രകാരം ചെയ്യാനാകും. അതോടൊപ്പം, വിവേകപൂർവം വേണ്ട മുൻ കരുതലോടെ പ്രവർത്തിക്കാനും സാധിക്കും.
ഉദാഹരണമായി, നമ്മെ തകർക്കുകയാണു മറ്റു ചിലരുടെ ലക്ഷ്യമെങ്കിൽ അതു മനസിലാക്കാനും അവരുടെ വീക്ഷണകോണിൽകൂടി കാര്യങ്ങൾ നാം വീക്ഷിച്ചേ മതിയാകൂ. അപ്പോൾ മാത്രമേ ധാർമികത വെടിയാതെ അവരോടു പോരാടാൻ നമുക്കു സാധിക്കൂ. ആ പോരാട്ടമാകട്ടെ, നമ്മുടെയും അവരുടെയും നന്മ ലക്ഷ്യംവച്ചുകൊണ്ടുകൂടിയാകണം.
എളുപ്പമല്ല ഈ പോരാട്ടം. എങ്കിലും, അതായിരിക്കണം നമ്മുടെ ലക്ഷ്യം. കാരണം ശത്രുക്കളെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനുമാണു ദൈവപുത്രനായ യേശുനാഥൻ പഠിപ്പിച്ചിരിക്കുന്നത്. അതു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
മൂന്നു പേരിൽ ആര്?
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ
പ്രാർഥനയ്ക്കുള്ള അകന്പടി
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നു
കുതിരമോഷ്ടാവും പ്രാർഥനയും
പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ
മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
ദൈവഭവനം നിർമിക്കേണ്ട വിധം
പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു റബ്ബിയാണ് സൈമൺ ജേക്കബ്സൺ. 1956ൽ അമേരിക്കയിലെ ബ്രുക്ക്ലിനിൽ ജനിച്ച അദ്ദേഹത്തിന്റെ പ്ര
ദൈവത്തിന്റെ കുതിരവണ്ടിയിൽ..
നമ്മുടെ ഭാരങ്ങൾ ചുമക്കാൻ ദൈവത്തെ നാം അനുവദിച്ചാൽ ആ ഭാരങ്ങൾക്കു പരിഹാരം കണ്ടെത്താൻ അവിടന്നു നമ്മെ സഹായിക്കും. ആ സ
എല്ലാ രീതിയിലും സന്പന്നരാകാൻ
കഥയിലെ ദരിദ്രനായ വ്യക്തിക്കു ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളെക്കുറിച്ചും ധനികൻ അയാളോടു പറഞ്ഞിരുന്നില്ല. അയാൾക്കു
മൂന്നു പേരിൽ ആര്?
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ
പ്രാർഥനയ്ക്കുള്ള അകന്പടി
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നു
കുതിരമോഷ്ടാവും പ്രാർഥനയും
പ്രാർഥനവഴി നാം ചെയ്യുന്നത് നമ്മെ എന്നതുപോലെ മറ്റുള്ളവരെയും നാം ദൈവത്തിന്റെ കൈകളിൽ ഏല്പിക്കുന്നു എന്നതാണ്. നാം അങ
മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല
2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത
സത്രത്തിലെ ഒരു രാത്രി
അതിമനോഹരമായ ഒരു രാജകൊട്ടാരം. അവിടെ എല്ലാ ദിവസവും ആഡംബരവും ആഘോഷവുമാണ്. എന്നും വിശിഷ്ടാതിഥികൾഎത്തുന്നു. ഒരു ദിവസ
നാം ദൃഷ്ടി പതിപ്പിക്കേണ്ട ഏക നക്ഷത്രം
പാട്ടുപാടി ആളുകളെ രസിപ്പിച്ചിരുന്ന ചിപ്പി എന്നു പേരുള്ള ഒരു തത്ത. വർണച്ചിറകുകളും ചുവന്ന ചുണ്ടുകളുമുള്ള ചിപ്പി ആളുകൾ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം
മണലാരണ്യത്തിൽ വഴിതെറ്റിയ യാത്രക്കാരിൽ രണ്ടുപേർ. ഭക്ഷണവും വെള്ളവുമില്ലാതെ അവർ മരിക്കാറായി. എങ്കിലും അവർ മുന്പോട്ട
കേൾക്കാൻ സന്നദ്ധരും സംസാരിക്കാൻ തിടുക്കമില്ലാത്തവരും
ആളുകൾ സംസാരിക്കുന്പോൾ ശ്രദ്ധാപൂർവം അവരെ കേൾക്കുക, ഭൂരിഭാഗം പേരും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകപോലുമില്ല
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
ചാൾസ് ഷുൾസ് (1922-2000) എന്ന വിഖ്യാത കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മംനൽകിയ ഹാസ്യചിത്ര പരന്പരയാണു പീനട്ട്സ്. മറ്റാരുടെയ
രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ
ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള രണ്ടു പ്രധാന കാർട്ടൂൺ പരന്പരകളാണ് "ബീറ്റിൽ ബെയ്ലി'യും "ഹേഗാർ ദ ഹൊറിബിളും.' മ
അസാധാരണമായതു സംഭവിക്കണമെങ്കിൽ
ഉറക്കമുണർന്നപ്പോൾ അവരുടെ തൊട്ടരികെയായി ഒരു കല്ല് കിടക്കുന്നതായി കണ്ടു. ആ കല്ലിൽ ഒരു കാര്യം എഴുതിയിരുന്നു.
<
ആരും അറിയാതെ നന്മകൾ ചെയ്യുന്പോൾ
ചെയ്യേണ്ടിയിരുന്നതു മാത്രമേ താൻ ചെയ്തുള്ളൂ. അത് അത്ര വലിയ കാര്യമായി വിന്റൺ കരുതിയില്ല.
ഒരു ബ്രിട്ടീഷ് സ്റ്
നൈക്കി, ഒന്നാം സ്ഥാനം, ഒരുപിടി നന്മകൾ
ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ ക
ഈജിയസിന്റെ എടുത്തുചാട്ടം!
ഗ്രീസിലെ ഒരു ദ്വീപ് ആണ് ക്രീറ്റ്. ഗ്രീക്ക് പുരാണമനുസരിച്ച് ഈ ദ്വീപിലെ രാജാവായിരുന്നു മിനോസ്. മിനോസ് രാജാവിന്റെ പുത്രനാ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
Latest News
ടോവിനോ ചിത്രം എആര്എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top