യെച്ചൂരിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാക്കൾ
യെച്ചൂരിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാക്കൾ
Sunday, September 29, 2024 3:06 AM IST
ന്യൂഡൽഹി: ജനാധിപത്യത്തെയും ഇന്ത്യയുടെ ബഹുവിധ സംസ്കാരങ്ങളെയും സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച കമ്യൂണിസ്റ്റ് നേതാവിന് രാജ്യത്തിന്‍റെ ആദരം.

വിശാല പ്രതിപക്ഷമായ "ഇന്ത്യ’ സഖ്യം രൂപവത്കരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച സീതാറാം യെച്ചൂരിയെ ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ സിപിഎം സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ പ്രമുഖ പാർട്ടികളുടെ ദേശീയനേതാക്കൾ അനുസ്മരിച്ചു.

ഇടതുപാർട്ടികളും കോണ്‍ഗ്രസും തമ്മിൽ ആദർശങ്ങളിൽ ഇരു ധ്രുവങ്ങളിലാണെങ്കിലും അവരെ ഒന്നിപ്പിച്ചുനിർത്തുന്ന പാലം സീതാറാം യെച്ചൂരിയായിരുന്നുവെന്ന് ചടങ്ങിൽ പ്രസംഗിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധ കാഴ്ചപ്പാടുകളെ കേൾക്കാൻ കഴിവുണ്ടായിരുന്ന യെച്ചൂരിക്ക് "ഇന്ത്യ' സഖ്യത്തിലെ പ്രധാന പാർട്ടികളെയും നേതാക്കളെയും ഒന്നിപ്പിച്ചുനിർത്താൻ കഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു.

ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന യെച്ചൂരി "ഇന്ത്യ' സഖ്യത്തിന്‍റെ രൂപവത്കരണത്തിൽ പ്രധാനിയായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുസ്മരിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും രാഷ്‌ട്രീയത്തെയുംകുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്ന നേതാവായിരുന്നു യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച ഇന്ത്യയെന്നതു സോഷ്യലിസ്റ്റ് ഇന്ത്യയാണെന്നാണ് യെച്ചൂരി വിശ്വസിച്ചതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു.

നാഷണൽ കോണ്‍ഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്‌ദുള്ള, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡിഎംകെ എംപി കനിമൊഴി, എൻസിപി (ശരത് പവാർ) എംപി സുപ്രിയ സുലെ, സമാജ് വാദി പാർട്ടി സെക്രട്ടറി ജനറൽ രാംഗോപാൽ യാദവ്, എഎപി മന്ത്രി ഗോപാൽ റായ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.