പദ്മശ്രീ പാപ്പമ്മാൾ വിടവാങ്ങി
പദ്മശ്രീ പാപ്പമ്മാൾ   വിടവാങ്ങി
Sunday, September 29, 2024 3:06 AM IST
കോയമ്പത്തൂർ: പദ്മശ്രീ പാപ്പമ്മാൾ 110-ാം വയസിൽ അന്തരിച്ചു. മൃതദേഹം മേട്ടുപ്പാളയത്തിനടുത്തുള്ള തെക്കംപട്ടി ഗ്രാമത്തിലെ സ്വവസതിയിൽ പൊതുദർശനത്തിനു വച്ചു. രാവിലെ മുതൽ ജനപ്രതിനിധികളടക്കമുള്ള പ്രമുഖരും ധാരാളം നാട്ടുകാരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

തെക്കംപട്ടി ഗ്രാമത്തിലാണ് പാപ്പമ്മാൾ എന്നറിയപ്പെടുന്ന രംഗമ്മാൾ ജനിച്ചത്. ഭർത്താവ് രാമസാമി മുതലിയാർ 18 വർഷം മുമ്പ് മരിച്ചു. മക്കളില്ലാത്തതിനാൽ പാപ്പമ്മാൾ സഹോദരി നഞ്ചമ്മാളിന്‍റെ കുടുംബത്തോടൊപ്പമായിരുന്നു താമസം.

ചെറുപ്പംമുതലേ കൃഷിയോടു കമ്പമുണ്ടായിരുന്ന പാപ്പമ്മാൾ ജൈവകൃഷിയിൽ ശ്രദ്ധേയയായി. നൂറു വയസ് പിന്നിട്ടിട്ടും കൃഷി തുടർന്നു. കൃഷിയോടുള്ള അർപ്പണബോധത്തെ അംഗീകരിച്ചാണ് കേന്ദ്രസർക്കാർ 2021ൽ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്.


അവാർഡ് ദാന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാപ്പമ്മാളിന്‍റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടിയതും മാധ്യമശ്രദ്ധ നേടി. അടുത്തിടെ 109-ാം വയസിൽ തമിഴ്‌നാട് സർക്കാരിന്‍റെ പെരിയോർ അവാർഡും പാപ്പമ്മാളിനു ലഭിച്ചിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കിടപ്പിലായ പാപ്പമ്മാൾ ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.