മൂന്ന് യുവാക്കളെ കുക്കികൾ തട്ടിക്കൊണ്ടുപോയി
മൂന്ന് യുവാക്കളെ കുക്കികൾ തട്ടിക്കൊണ്ടുപോയി
Sunday, September 29, 2024 3:06 AM IST
ഇംഫാൽ: മണിപ്പുരിലെ ന്യൂ കിതെൽമാൻബിയിൽ സൈനിക റിക്രൂട്ട്മെന്‍റിനുപോയ മൂന്ന് യുവാക്കളെ കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. യുവാക്കൾക്കായി നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ തൗബാൽ സ്വദേശിയ ജോൺസൺ സിംഗിനെ കണ്ടെത്തി.

ഒയ്നാം തൊയ്തോയ് സിംഗ്, തോക്ചാം തോയ്തോയ്ബ എന്നിങ്ങനെ രണ്ടു യുവാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൈനിക റിക്രൂട്ട്മെന്‍റ് കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ അബദ്ധത്തിൽ യുവാക്കൾ കുക്കി മേധാവിത്വ മേഖലയിൽ കടക്കുകയായിരുന്നു.

യുവാക്കളുടെ തിരോധാനത്തെത്തുടർന്ന് തൗബാലിൽ ഇന്നലെ സംയുക്ത സമിതി രൂപീകരിച്ചു. തൗബാൽ ജില്ലാ ഭരണകൂടത്തിന് പരാതി നൽകാൻ യോഗം തീരുമാനിക്കുകയും ചെയ്തു. 2023 മേയ് മൂന്നിന് തുടങ്ങിയ കലാപത്തിനുശേഷം കുക്കി മേഖലയിൽ കടന്ന കുട്ടികൾ ഉൾപ്പെടെ 31 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് കണക്കുകൾ.


അതേസമയം, കുക്കി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് മണിപ്പുരിലെ ചുരാചന്ദ്പുർ, കാങ്പോക്പി ജില്ലകളിൽ പൂർണമായിരുന്നു. മ്യാൻമറിൽ ആയുധപരിശീലനം ലഭിച്ച ഭീകരർ ആക്രമണത്തിനെത്തുമെന്ന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ഇൻഡിജനസ് ട്രൈബൽ ഫോറം, കുക്കി സ്റ്റുഡന്‍റ്സ് ഒാർഗനൈസേഷൻ എന്നീ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്.

അതിനിടെ, ജിരിബാമിലെ ഒരു ഗ്രാമത്തിൽ വീണ്ടും ആക്രമണം നടന്നു. സമീപത്തെ കുന്നിൻപ്രദേശങ്ങളിൽനിന്ന് ഒരു സംഘം ഗ്രാമീണർക്കു നേരേ വെടിയുതിർക്കുകയായിരുന്നു. സംഭവശേഷം കൂടുതൽ സുരക്ഷാസേനയെ പ്രദേശത്തു വിന്യസിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.