എസ്ഐയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
എസ്ഐയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ  രണ്ടു പേർ അറസ്റ്റിൽ
Wednesday, April 2, 2025 1:09 AM IST
ഒറ്റപ്പാലം: മീറ്റ്നയിൽ ഗ്രേഡ് എസ്ഐ രാജ് നാരായണനെ മൂർച്ചയുള്ള ഓടുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.

മീറ്റ്ന സ്വദേശികളായ താഴത്തേതിൽ വിവേക്‌ (32), വടക്കെ പുത്തൻവീട്ടിൽ ഷിബു (35) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.

കഴിഞ്ഞദിവസം രാത്രി നടന്ന സംഘർഷത്തിൽ പ്രദേശവാസിയായ അക്ബറെന്ന യുവാവിനും വെട്ടേറ്റിരുന്നു. അക്ബറിന്‍റെ വീട്ടിൽ ഷിബു അടക്കമുള്ളവർ തിങ്കളാഴ്ച പകൽ മദ്യപിക്കാനെത്തിയിരുന്നു. ഇവിടെവച്ചുണ്ടായ വാക്കുതർക്കം രാത്രിയോടെ അടിപിടിയിലും കല്ലേറിലുമെത്തി. തുടർന്നാണ് അർധരാത്രിതന്നെ പോലീസെത്തിയത്. സംഘർഷ സ്ഥലത്തുനിന്നു അക്ബറിനെ കൊണ്ടുപോകുമ്പോഴാണ് ഇയാൾക്കുനേരെ ആക്രമണം ഉണ്ടായത്. ഇതിനിടെ എസ്ഐക്കും കുത്തേറ്റു.


സംഘർഷവുമുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു ഒറ്റപ്പാലം സ്റ്റേഷൻ എസ്ഐ രാജ് നാരായണൻ. അക്ബറിനെ കസ്റ്റഡിയിലെടുത്തു മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പോലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്കാണ് വെട്ടേറ്റത്. ഉടൻതന്നെ ഇരുവരെയും മറ്റു പോലീസുകാർ ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.