സ്കൂട്ടർ കിണറ്റിലേക്കു വീണ് അച്ഛനും മകനും ദാരുണാന്ത്യം
സ്കൂട്ടർ കിണറ്റിലേക്കു വീണ്  അച്ഛനും മകനും ദാരുണാന്ത്യം
Tuesday, April 1, 2025 2:40 AM IST
കോട്ടയ്ക്കൽ: പെരുന്നാൾദിനത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് കിണറ്റിലേക്കു മറിഞ്ഞ് അച്ഛനും മകനും മരിച്ചു.

രണ്ടത്താണി സ്വദേശി കുന്നത്ത് പടിയൻ കെ.പി. ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. മലപ്പുറം ജില്ലയിലെ കാടാന്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മാറാക്കര പഞ്ചായത്ത് കീഴ്മുറിയിലായിരുന്നു അപകടം.

പെരുന്നാൾ പ്രമാണിച്ച് മസ്ജിദിൽനിന്നു നിസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കു സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും.

ഇതിനിടെ ഇറക്കത്തിൽവച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ സമീപത്തെ വീടിന്‍റെ മതിലും കിണറിന്‍റെ ആൾമറയും തകർത്ത് കിണറ്റിലേക്കു വീഴുകയായിരുന്നു. തുടർന്ന് മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സോനാംഗങ്ങൾ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.


ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖദീജയാണ് ഹുസൈന്‍റെ ഭാര്യ. മുസ്തഫ, സുബൈദ, നാസർ, കുഞ്ഞിമുഹമ്മദ് എന്നിവരാണു മറ്റു മക്കൾ. ഹസീനയാണ് ഹാരിസ് ബാബുവിന്‍റെ ഭാര്യ. ഹനാൻ മകനാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.