വടാട്ടുപാറയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് ബന്ധുക്കള്‍ക്കു ദാരുണാന്ത്യം
വടാട്ടുപാറയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട്  ബന്ധുക്കള്‍ക്കു ദാരുണാന്ത്യം
Wednesday, April 2, 2025 1:09 AM IST
കോതമംഗലം: വടാട്ടുപാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മുങ്ങിമരിച്ചു.

ആലുവ വടക്കേ എടത്തല വടക്കേതോലക്കര വി.എസ്. അഹമ്മദിന്‍റെ മകൻ സിദ്ദിഖ് (42), ഇയാളുടെ സഹോദരീപുത്രൻ കാലടി മറ്റൂര്‍ തുറവുംകര പിരാരൂര്‍ മല്ലശേരി അബു ഫായിസ് (21) എന്നിവരാണു മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ഇരുവരും.

വടാട്ടുപാറ പലവന്‍പുഴയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മൂന്നു കാറുകളിലായി കുടുംബാംഗങ്ങളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 പേരാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. പുഴയില്‍ നീന്തുന്നതിനിടെ അബു ആദ്യം ഒഴുക്കില്‍പ്പെടുകയായിരുന്നു. അബുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സിദ്ദിഖിനും ജീവന്‍ നഷ്ടപ്പെട്ടത്.


ഇടമലയാര്‍ വൈദ്യുതി പദ്ധതിക്ക് ഏതാനും കിലോമീറ്റര്‍ മാത്രം താഴെയാണ് അപകടം. പവര്‍ ഹൗസില്‍ ഉത്പാദനം നടക്കുന്ന സമയമായതിനാൽ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. അധികൃതര്‍ ഇടപെട്ട് പവര്‍ ഹൗസിലെ ഉത്പാദനം ക്രമീകരിച്ച് ഒഴുക്ക് നിയന്ത്രിച്ച ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്കു മൃതദേഹം കണ്ടെടുക്കാനായത്.

സിദ്ധിക്കിന്‍റെ മൃതദേഹം ഇന്ന് നാലിന് പോങ്ങാട്ടുശേരി ജുമാ മസ്ജിജിദിലും അബു ഫായിസിന്‍റെ മൃതദേഹം മറ്റൂര്‍ തുറവുംകര ജുമാ മസ്ജിദിലും കബറടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.