ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഇന്നും തുടരും. ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും കാരണം ഡൈവർമാർക്ക് പുഴയിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.

പുഴയിലെ ജലനിരപ്പിലും കുറവ് വന്നിട്ടില്ല. ഏഴ് നോട്ടിന് അടുത്താണ് പുഴയിലെ ഒഴുക്ക്. ഈ സാഹചര്യം തുടരുകയാണെങ്കിൽ രക്ഷാ ദൗത്യം നീണ്ടുപോകാനാണ് സാധ്യത.

ഇതിനിടെ ട്രക്കിന്‍റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം ഇന്നലെ അറിയിച്ചു. റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്ത് പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് സിഗ്നൽ ലഭിച്ചത്.

ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്‍റെയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്‍റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം.