മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല; കടുത്ത വിമർശനവുമായി സിപിഐ
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല; കടുത്ത വിമർശനവുമായി സിപിഐ
Sunday, June 16, 2024 11:26 AM IST
തിരുവനന്തപുരം: സർക്കാർ വിരുദ്ധവികാരം രൂക്ഷമായതോടെയും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കും പിന്നാലെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ നിലപാട് കടുപ്പിക്കാൻ സിപിഐ. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശനം ഉണ്ടായി.

മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരുടെ പ്രവർത്തനങ്ങളിലും സിപിഐ ജില്ലാ ഘടകം അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിലെ കനത്ത തോൽിവിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യമാണ്. പിണറായി വിജയന്‍റെ മകളുടെ പേരിൽ ഉ‍യർന്ന അഴിമതിയാരോപണവും തിരിച്ചടിയുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ദൃശ്യമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന ഇടത് പ്രതിഷേധ യോഗങ്ങൾ മതയോഗങ്ങളായി മാറിയെന്നും മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തുവെന്നും വിമർശനം ഉ‍യർന്നു.


ന്യൂനപക്ഷ കേന്ദ്രീകൃതമായി ഇടത് പ്രചരണം മാറിയതോടെ ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ മുന്നണിയെ കൈവിട്ടു. ഇതാണ് വലിയ തിരിച്ചടിക്ക് കാരണമായത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ് വലിയ ദൂർത്തായിരുന്നുവെന്നും പരിപാടിയുടെ പേരിൽ വലിയ പണപ്പിരിവ് നടന്നുവെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചത് തെറ്റായ സന്ദേശം നൽകിയെന്നും കൗൺസിൽ വിമർശിച്ചു.

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരേയും രൂക്ഷ വിമർശനമാണ് കൗൺസിലിൽ ഉയർന്നത്. വെളിയം ഭാർഗവൻ, സി.കെ.ചന്ദ്രപ്പൻ എന്നിവരുടെ കാലത്തെപ്പോലെ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ സിപിഐക്ക് ആകുന്നില്ല.

രാജ്യസഭാ സ്ഥാനാർഥിയായി പി.പി.സുനീറിനെ തെരഞ്ഞെടുത്തത് ന്യൂനപക്ഷ പരിഗണനയിലാണെന്നും ഇത് സിപിഐയുടെ രീതിയല്ലെന്നും ഇത്തരം പ്രവണതകൾ വച്ച് പുലർത്തരുതെന്നും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<