ച­ണ്ഡീഗ­ഡ്: പ­ഞ്ചാ­ബ് -ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ കര്‍­ഷ­ക­സ­മ­ര­ത്തി­ന് നേ­രേ­യുണ്ടായ പോ­ലീ­സ് ന­ട­പ­ടി­യില്‍ ഒ­രാള്‍­ക്കൂ­ടി കൊല്ല­പ്പെ­ട്ടെ­ന്ന് കര്‍­ഷ­ക നേ­താക്കള്‍. ബ­ട്ടിന്‍­ഡ സ്വ­ദേ­ശി ദര്‍­ശന്‍ സിം­ഗ്(62) ആ­ണ് മ­രി­ച്ചത്.

ബു­ധ­നാഴ്­ച ഖ­നൗ­രി­യി­ലു­ണ്ടാ­യ ഗ്ര­നേ­ഡ് ആ­ക്ര­മ­ണ­ത്തില്‍ പ­രി­ക്കേ­റ്റ് ചി­കി­ത്സ­യില്‍ ക­ഴിയ­വേ മ­രി­ച്ചെ­ന്നാ­ണ് ആ­രോ­പണം. ഖനൗ­രി­യില്‍ പോ­ലീ­സു­മാ­യു­ള്ള ഏ­റ്റു­മു­ട്ട­ലില്‍ യു­വ­കര്‍­ഷ­കന്‍ മ­രി­ച്ച സം­ഭ­വ­ത്തില്‍ പ്ര­തി­ഷേ­ധം ശ­ക്ത­മാ­യി­രുന്നു.

ബാരിക്കേഡുകള്‍ മാറ്റാന്‍ ശ്രമിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പോ­ലീ­സ് ക­ണ്ണീർവാതക ഷെല്ലുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാവിലെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ സ്ഥിതി സംഘര്‍ഷഭരിത­മായ­ത്.

രാവിലെ ശംഭു അതിര്‍ത്തിയില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതോടെയാണു സംഘര്‍ഷം തുടങ്ങിയത്. കല്ലും കുപ്പികളുമായി കര്‍ഷകരും എതിര്‍ത്തതോടെ സ്ഥിതി വഷ­ളാ­വു­ക­യാ­യി­രു­ന്നു.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ താങ്ങുവില വര്‍ധന ഉള്‍പ്പെടെ 12 ആവശ്യങ്ങളുമായി സംയുക്ത കിസാന്‍ മോര്‍ച്ച , കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) എന്നീ സംഘടനകളാണു 13ന് ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചത്. സമരക്കാരെ തടയാന്‍ ബാരിക്കേഡുകളും മുള്ളുവേലികളും മറ്റുമായി വന്‍ സന്നാഹമാണു പൊലീസ് തീര്‍ത്തിരിക്കു­ന്നത്.