തി­രു­വ­ന­ന്ത­പുരം: കേ­ര­ള സര്‍­വ­ക­ലാശാ­ല വി­സി ഗ­വര്‍­ണര്‍­ക്ക് നല്‍കി­യ റി­പ്പോര്‍­ട്ട് ത­ള്ളി ഉ­ന്ന­ത­വി­ദ്യാ­ഭ്യാസമന്ത്രി ആര്‍.ബിന്ദു. സെ­ന­റ്റില്‍ ന­ട­ന്ന കാ­ര്യ­ങ്ങള്‍­ക്ക് വി­രു­ദ്ധമാ­യ റി­പ്പോര്‍­ട്ടാ­ണ് വി­സി രാ­ജ്­ഭവ­ന് നല്‍­കി­യ­തെ­ന്ന് മന്ത്രി പ്ര­തി­ക­രിച്ചു.

സ­ത്യ­സ­ന്ധ­മാ­യി കാ­ര്യ­ങ്ങള്‍ പ­റ­യാ­നാ­ണ് വി­സി ശ്ര­മി­ക്കേ­ണ്ട­ത്. വി­സി­ക്ക് സം­രക്ഷ­ണം ഒ­രു­ക്കുന്ന­ത് രാ­ജ്­ഭ­വന്‍ ആ­ണെന്നും മന്ത്രി വി­മര്‍­ശി­ച്ചു. ക­ഴി­ഞ്ഞ ദി­വ­സ­മാണ് മ­ന്ത്രി ബിന്ദുവി­നെ­തിരാ­യ റി­പ്പോര്‍­ട്ട് കേ­ര­ള സര്‍­വ­ക­ലാ­ശാ­ല വി­സി ഡോ. മോഹനന്‍ കു­ന്നു­മ്മല്‍ ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാ­ന് കൈ­മാ­റി­യ­ത്.

ഗവര്‍ണറുടെ നിര്‍ദേശം വകവെക്കാതെ സെനറ്റ് യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം മന്ത്രി കൈയടക്കി എന്നും അജണ്ടയിലില്ലാത്ത പ്രമേയം പാസാക്കാന്‍ കൂട്ടുനിന്നുവെന്നും റി­പ്പോര്‍­ട്ടില്‍ പ­രാ­മര്‍­ശി­ച്ചി­രുന്നു.

വിസി നിയമ­ന സെര്‍ച്ച് കമ്മറ്റിയിലേക്ക് നോമിനിയെ നല്‍കുക എന്നതായിരു­ന്നു ഫെ­ബ്രു­വ­രി 14ന് ചേര്‍ന്ന സെനറ്റ് യോഗത്തിന്‍റെ ഒ­രേ ഒരു അജണ്ട. എന്നാല്‍ അജണ്ടയില്‍ ഇല്ലാത്ത പ്രമേയം പാസാക്കാന്‍ മന്ത്രി ഒത്താശചെയ്തു.

സെനറ്റ് യോഗം ചേര്‍ന്നതു തന്നെ തെറ്റാണെന്ന് പറയുന്ന പ്രമേയമാണ് ഇടത് അംഗങ്ങള്‍ കൊണ്ടുവന്നതും പാസാക്കിയ­തും. ഇ­തി­ന് മന്ത്രി ഇടത് അംഗങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍­ത്തി­ച്ചെന്നും റി­പ്പോര്‍­ട്ടില്‍ വി­മര്‍­ശി­ച്ചി­രുന്നു.