തി­രു­വ­ന­ന്ത­പു­രം: ക­ണ്ണൂര്‍ സര്‍­വ­ക­ലാശാ­ല പു­നര്‍­നി­യ­മ­ന­ത്തില്‍ അ­ന­ധികൃ­ത ഇ­ട­പെ­ടല്‍ ന­ടത്തി­യ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ­മന്ത്രി ആര്‍.ബി­ന്ദു­വി­നെ പു­റ­ത്താ­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍ മു­ഖ്യ­മ­ന്ത്രി­ക്ക് ക­ത്ത് നല്‍­കി. വിസിയുടെ പുനര്‍നിയമനത്തില്‍ മന്ത്രി ഇ­ട­പെ­ട്ടെ­ന്ന് സു­പ്രീംകോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാ­ണ് ന­ട­പടി.

മന്ത്രിയുടെ അനധികൃത ഇടപെടല്‍ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാത­വു­മാ­ണെ­ന്ന് ക­ത്തില്‍ പ­റ­യുന്നു. കേരള നിയമസഭ പാസാ­ക്കി­യ നി­യ­മ­ത്തില്‍ വിസി നിയമനത്തില്‍ പ്രൊചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നല്‍കിയി­ട്ടില്ല.

അതുകൊണ്ടു തന്നെ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭാ മന്ത്രിയുടെ ഇടപെടല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യ­ത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രി ആര്‍.ബിന്ദുവിന് തല്‍സ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.

ഈ അടിയന്തര സാഹചര്യത്തില്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യ­മന്ത്രി ത­യാ­റാ­ക­ണ­മെന്നും ക­ത്തില്‍ പ­റ­യുന്നു.