ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിനുള്ള പാസ് അനുവദിക്കാൻ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായെന്നും മന്ത്രി വ്യക്തമാക്കി. ഷിരൂരിൽ രാവിലെ ചേർന്ന അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് കർണാടക സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. എന്തു ബുദ്ധിമുട്ട് ഉണ്ടായാലും പൊന്‍റൂണുകൾ കൊണ്ടുവരണമെന്ന അഭിപ്രായം ജില്ലാ കളക്ടറെ അറിയിച്ചു. രാജസ്ഥാനിൽനിന്നുള്ള സംഘം രാത്രിയോടെ എത്തുമെന്നാണ് കളക്ടർ ഇപ്പോൾ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു. മന്ത്രി എ.കെ. ശശീന്ദ്രനും ഷിരൂരിലെത്തിയിട്ടുണ്ട്.

അർജുന്‍റെ കുടുംബത്തിനൊപ്പം ഇനിയുമുണ്ടാകുമെന്നും അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അർജുനെ കണ്ടെത്തുകയെന്നതാണ് പ്രധാനം. അതിനായി എല്ലാ ശ്രമമവും ഇടപെടലും നടത്തും. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണെങ്കിലും പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം നികൃഷ്ടമാണ്. ലോകത്തിലെ മലയാളികൾ മുഴുവൻ പ്രയാസത്തോടെ ഉറ്റുനോക്കുന്ന വിഷമകരമായ ഒരു ഘട്ടമാണിത്. ഈ സമയത്ത് കുടുംബത്തെ ആക്രമിക്കുന്നത് ഗൗരവകരമായ വിഷയമാണ്. ഇക്കാര്യം കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ട്, കേസെടുത്തിട്ടുമുണ്ടെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.