ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ശക്തമായ മഴയും അടിയൊഴുക്കും കാരണം ഡൈവർമാർക്ക് പുഴയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

ഇതിനിടെ ട്രക്കിന്‍റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്ത് പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് സിഗ്നൽ ലഭിച്ചത്.

ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്‍റെയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്‍റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം.

രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിമാരായ എ.കെ.ശശീന്ദ്രനും മന്ത്രി മുഹമ്മദ് റിയാസും സ്ഥലത്തെത്തി അധികൃതരുമായി ചർച്ച നടത്തി. ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയെന്നും എന്നാൽ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്നും സതീഷ് സെയിൽ എംഎൽഎ വ്യക്തമാക്കി.

ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. ഫ്ലോട്ടിംഗ് പൊൻടൂൻ രീതി അവലംബിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി ഇറങ്ങാനാണ് ഫ്ലോട്ടിംഗ് പൊൻടൂൺ. ഈ പൊൻടൂൻ പാലം വെള്ളത്തിൽ ഉറപ്പിച്ച് നിർത്താൻ മാർഗങ്ങൾ ആലോചിക്കുമെന്നും എംഎൽഎ പറഞ്ഞു.