കോഴിക്കോട്: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്ന കർണാടകയിലെ ഷിരൂരിലേക്ക് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ ആളുകള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നെന്നും മുരളീധരന്‍ പ്രതികരിച്ചു. സ്ഥലം എംഎല്‍എയായ എ.കെ.ശശീന്ദ്രന്‍ ഇന്നാണ് അവിടേക്ക് പോയത്. സ്വന്തം മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എംഎല്‍എ അവിടെ തുടരുന്നുണ്ട്.

തിരച്ചില്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണരുത്.

ദേശീയപാത നിര്‍മാണത്തിലെ അപാകത കേരളത്തിലും പ്രതിഫലിക്കും. അര്‍ജുന്‍റേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കേണ്ട. അർജുന്‍റെ കുടുംബത്തിനെതിരായ സൈബര്‍ അക്രമണം ഉണ്ടാവാന്‍ പാടില്ലായിരുന്നെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.