അടിമാലി: ഇടുക്കി അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനെയാണ് ക്വട്ടേഷൻ സംഘം ആക്രമിച്ചത്. പെൺ സുഹൃത്താണ് ക്വട്ടേഷനു പിന്നിലെന്നാണ് യുവാവ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

ആക്രമണത്തിൽ പരിക്കേറ്റ സുമേഷ് ആശുപത്രിയിൽ ചികിത്സ തേടി. കല്ലാറുകുട്ടിയിൽ വച്ചാണ് സുമേഷ് സോമനെ അഞ്ചംഗ സംഘം ആക്രമിച്ചത്. കൈകാലുകൾ കാറിന്‍റെ സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷം രണ്ട് ഫോണുകൾ അക്രമികൾ കവർന്നു.

പുലർച്ചെ ഇതുവഴിയെത്തിയ വഴിയാത്രക്കാരാണ് സുമേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെൺ സുഹൃത്തുമായി ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടയിൽ ഇരുവരും തമ്മിൽ പിണങ്ങി. സുമേഷ് സ്വകാര്യ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകിയിരുന്നു.

ഫോൺ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഫോൺ തട്ടിയെടുക്കാൻ യുവതിയാണ് ക്വട്ടേഷന് നൽകിയതെന്നാണ് സുമേഷ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. യുവാവിന്‍റെ പരാതിയിൽ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.