തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നിൽ ഇരുന്ന് ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ ഇത് അറിഞ്ഞതല്ലെന്നും ഗണേഷ് പ്രതികരിച്ചു.

ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന തരത്തില്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നൽകിക്കൊണ്ടായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്‍റെ സർക്കുലർ.

എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്‍റ് ആര്‍ടിഒമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.മനോജ് കുമാറാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു.