ഭോപ്പാൽ: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ ഉത്തർ പ്രദേശിലെ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പരീക്ഷ വീണ്ടും നടത്തും. ഓഗസ്റ്റ് 23 മുതൽ ആണ് പരീക്ഷ നടത്തുക.

അ‍ഞ്ച് ദിവസങ്ങളിൽ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. അൻപത് ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ആകെ 60,244 ഒഴിവുകളാണുള്ളത്.

ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ 42 ലക്ഷം പേരെഴുതിയ പരീക്ഷ സർക്കാർ റദ്ദാക്കിയിരുന്നു. കേസിൽ നാനൂറോളം പേരെ ഇതിനോടകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.