തിരുവനന്തപുരം: ടെക്നോ സിറ്റി പരിസരത്ത് ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. പിരപ്പൻകോട്ടുനിന്നാണ് പോത്തിനെ മയക്കുവെടിവച്ചത്.

പിരപ്പൻകോട് ജംഗ്ഷന് സമീപം എംസി റോഡിനോട് ചേർന്ന റബർ തോട്ടത്തിൽ ഇന്ന് രാവിലെയാണ് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു.

വനംവകുപ്പിന്‍റെ ആർആർടി സംഘം എത്തിയതിനു പിന്നാലെ കാട്ടുപോത്ത് ടെക്നോസിറ്റിയിലെ നാലേക്കറോളം വരുന്ന കാടുപിടിച്ച ഉള്‍ഭാഗത്തേക്ക് കയറി. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ പോത്ത് പിരപ്പന്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. തുടർന്ന് പുരയിടത്തില്‍ നിലയുറപ്പിച്ച കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കുകയായിരുന്നു.

വെടികൊണ്ട് വിരണ്ടോടിയ പോത്ത് പിരപ്പൻകോടിന് സമീപത്തുള്ള തെന്നൂർ ദേവീക്ഷേത്രത്തിന് സമീപത്ത് മയങ്ങിവീണു. അഞ്ച് മിനിറ്റിന് ശേഷം വീണ്ടും എഴുന്നേറ്റ് ഓടാൻ ശ്രമിച്ചതോടെ വീണ്ടും മയക്കുവെടിവയ്ക്കുകയായിരുന്നു.

തുടർന്ന് ഡിഎഫ്ഒയുടെ നേതൃത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. കാട്ടുപോത്തിനെ പേപ്പാറയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. അതിനുമുമ്പ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കും.