ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുനായി ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ ലോഹസാന്നിധ്യം ഉറപ്പിച്ചു.

മൂന്നാംഘട്ട നിർണായക പരിശോധനയിലാണ് വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചത്. ലഭിച്ച സിഗ്നലുകളിൽ നിന്ന് ലോറിയുടെ ക്യാബിൻ എവിടെയെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്.

പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്ന് നാവികസേന പറയുന്നു.

പുഴയിലെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല. ഇതോടെ നിലവില്‍ പുഴയില്‍ ഇറങ്ങാനാവാത്ത സാഹചര്യമെന്ന് നാവികസേന ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.