ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള നിർണായക തിരച്ചിൽ പുരോഗമിക്കുന്നു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ഗംഗാവാലി പുഴയിൽ ലോറിയുണ്ടെന്ന് കരുതുന്ന സ്ഥലത്തേക്ക് തിരിച്ചു.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ പുഴയിലേക്ക് ഇറങ്ങിയത്. അതിശക്തമായ അടിയൊഴുക്ക് വകവയ്ക്കാതെയാണ് മൂന്ന് ഡിങ്കി ബോട്ടുകളിലായി ദൗത്യസംഘം പുഴയിലേക്ക് നീങ്ങിയത്.

ഡൈവിംഗ് സാധ്യമാകുമോ എന്ന പരിശോധനയ്ക്ക് ശേഷം ഇവര്‍ പുഴയ്ക്കടിയിലേക്ക് ഇറങ്ങും. തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക.

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നിർണായകമാണ്. ഇതിനായി ഡ്രോൺ ബാറ്ററി കാർവാറിലെത്തിച്ചു. കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐബിഒഡി സംവിധാനമാണ് പ്രവർത്തിപ്പിക്കുക.