പൂനെ: കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ പൂനെയിലും കോലാപ്പൂരിലും വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തെ തുടർന്നു സ്കൂളുകൾ അടച്ചു.

പൂനെയിൽ നിരവധി റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടർന്ന് മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു.

എൻഡിആർഎഫിന്‍റെയും അഗ്നിശമനസേനയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ അരയ്ക്കൊപ്പം വെള്ളമുണ്ട്. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടാൻ പൂനെ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടു.

വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള പാലങ്ങളിൽ ഗതാഗതം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടിനുള്ളിൽ തന്നെ കഴിയണമെന്നും ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.