കൊച്ചി: ഹോട്ടൽ ജീവനക്കാരിയെ മർദിച്ചെന്ന പരാതിയിൽ വനിതാ കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയിൽ നടന്ന സംഭവത്തിൽ കൗൺസിലർ സുനിതാ ഡിക്സണെതിരെയാണ് മരട് പോലീസ് കേസെടുത്തത്.

ഹോട്ടൽ പരിസരത്തെ കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മുൻകൂർ നോട്ടീസ് നൽകാതെ ജെസിബിയുമായെത്തി ഹോട്ടലിന് സമീപത്തെ കാന പൊളിക്കാൻ കൗൺസിലർ ശ്രമിച്ചു.

ഇത് ചോദ്യം ചെയ്തപ്പോൾ തങ്ങളെ കൗൺസിലർ മർദിച്ചെന്നാണ് ഹോട്ടൽ ജീവനക്കാരുടെ വാദം. ആവശ്യപ്പെട്ട പണം നൽകാത്തതിന്‍റെ പേരിലാണ് കൗൺസിലർ പ്രശ്നമുണ്ടാക്കിയതെന്നും ഹോട്ടൽ ജീവനക്കാർ ആരോപിച്ചു.

എന്നാൽ താൻ ആരോടും പണം ആവശ്യപ്പെട്ടില്ലെന്നും ഹോട്ടൽ ജീവനക്കാരാണ് ആക്രമണം നടത്തിയതെന്നും കൗൺസിലർ സുനിതാ ഡിക്സൻ പറഞ്ഞു.