പിറവം: ഇതര സംസ്ഥാന തൊഴിലാളി കഴിഞ്ഞ മൂന്നു മാസമായി താമസിച്ചു വന്നിരുന്നത് പട്ടിക്കൂട്ടിൽ. പാചകവും ഉറക്കവുമെല്ലാം ഇതിനുള്ളിൽത്തന്നെ. പിറവം പോലീസ് സ്റ്റേഷന് സമീപം പുരത്രക്കുളത്തിനടുത്തുള്ള വീട്ടുമുറ്റത്തെ പട്ടിക്കൂട്ടിലാണ് 38 വയസുകാരനായ പശ്ചിമ ബംഗാൾ സ്വദേശി ശ്യാം സുന്ദർ കഴിഞ്ഞിരുന്നത്. ഇവിടെയുള്ള വീട്ടിലും സമീപത്തുള്ള മറ്റൊരു ഷെഡ്ഡിലുമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.

എട്ടടിയോളം നീളവും നാലര അടിയോളം വീതിയുള്ള പട്ടിക്കൂടിന് ചുറ്റുമുള്ള ഇരുമ്പ് ഗ്രില്ല് പ്ലാസ്റ്റിക് ബോർഡ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇതിനുള്ളിൽ ഗ്യാസ് ഉപയോഗിച്ച് പാചകവും ഇതിനുള്ള പാത്രങ്ങളുമുണ്ട്. കിടക്കാൻ ബെഡ് ഷീറ്റും പുതപ്പും തലയണയുമുണ്ടായിരുന്നു.

പഴയ ഈ വീടിന്‍റെ ഉടമയും കുടുംബവും റോഡിന് എതിർവശത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. പിറവം പോലീസ് എത്തി ശ്യാം സുന്ദറിനെ വൈദ്യപരിശോധന നടത്തി. ഇതു സംബന്ധിച്ച് ആർക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.