മസ്‌കറ്റ്: എണ്ണക്കപ്പൽ മറിഞ്ഞ് ഒമാന്‍ തീരത്ത് കാണാതായ ഒന്പതുപേരെ നാവികസേന രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരേയും ഒരു ശ്രീലങ്കന്‍ പൗരനേയുമാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഒരാൾ മരിച്ചതായി അധികൃതർ പറഞ്ഞു.

ഒമാനിലെ ദുക്കത്തിനുസമീപം റാസ് മദ്രാക്ക പ്രദേശത്തുനിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ തിങ്കളാഴ്ചയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും അടക്കം 16 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎന്‍എസ്തേജ്, ദീര്‍ഘദൂര നിരീക്ഷണ വിമാനം പി 81 എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.