കോൽക്കത്ത: ഗവർണർ സി.വി.ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്താൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി.

ഗവര്‍ണറുടെ പരാതിയിലാണ് ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്. ഗവർണർ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യൽ മീഡിയായിൽ നടത്തുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റീസ് കൃഷ്ണ റാവുവിന്‍റെ സിംഗിള്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഗവർണർക്കെതിരെ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയതോടെയാണ് ആനന്ദ ബോസ് കോടതിയെ സമീപിച്ചത്.