കോട്ടയം: അതിശക്തമായ കാറ്റിലും മഴയിലും കോട്ടയത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വ്യാപക നാശനഷ്ടം. മഴയ്ക്കൊപ്പമെത്തിയ കാറ്റാണു നാശം വിതച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മുതല്‍ ഒറ്റപ്പെട്ട കനത്തമഴയാണ് ജില്ലയില്‍ പരക്കെ പെയ്തത്.

വൈകുന്നേരത്തോടെ മഴ ശക്തിപ്പെട്ടു. ചങ്ങനാശേരി, പാലാ, കറുകച്ചാല്‍, പ്രവിത്താനം, ഐങ്കൊമ്പ്, വെച്ചൂര്‍ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.ജില്ലയില്‍ ആകെ 25 മരങ്ങള്‍ കടപുഴകി. മഴക്കെടുതിയില്‍ 16 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

മുട്ടമ്പലത്ത് റോഡിലേക്ക് വന്‍ മരം കടപുഴകി. ചിങ്ങവനത്ത് വീടിനു മുകളിലേക്കു മരം വീണു വീടുതകര്‍ന്നു. കറുകച്ചാല്‍ നെത്തല്ലൂരില്‍ ചമ്പക്കര പള്ളിക്കു സമീപം വന്‍ മരം മറിഞ്ഞ് സ്കൂട്ടര്‍ യാത്രികനു മേല്‍ പതിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വൈക്കം വെച്ചൂരില്‍ പാടശേഖരത്തിന്‍റെ മോട്ടോർപ്പുരയുടെ മേല്‍ക്കൂര പറന്ന് ആറ്റില്‍ പതിച്ചു.

കഞ്ഞിക്കുഴിയില്‍ കൂറ്റന്‍ മരം കടപുഴകി
കോട്ടയം-കുമളി റോഡില്‍ കഞ്ഞിക്കുഴി ജംഗ്ഷനു സമീപം കഴിഞ്ഞദിവസം രാത്രി കൂറ്റന്‍ തണല്‍മഴം കടപുഴകി വീണു. കഞ്ഞിക്കുഴിയിലെ വ്യാപാരസ്ഥാപനത്തിന്‍റെ പരസ്യകമാനവും കാറ്റില്‍ പൊട്ടി വീണു. പാര്‍ക്കു ചെയ്തിരുന്ന കാറിനു മുകളിലേക്കാണു പതിച്ചത്. കാറിന്‍റെ ചില്ലു തകര്‍ന്നു.

ഈരയില്‍ കടവ് മണിപ്പുഴ ബൈപാസിലും മരം വീണു. ഫയര്‍ഫോഴ്സ് എത്തി നീക്കം ചെയ്തു. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ പാതയില്‍ കട്ടച്ചിറയ്ക്കു സമീപവും കൂറ്റന്‍ മരം വീണു ഗതാഗതം തടസപ്പെട്ടിരുന്നു.

മരം വീടിന്‍റെ മുകളിലേക്കു വീണു
കോട്ടയം കുറിച്ചിയില്‍ മരം വീടിനു മുകളിലേക്ക് വീണു വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മന്ദിരം കവലയില്‍ തുണ്ടീല്‍പറമ്പില്‍ ടി.വൈ. കുഞ്ഞുമോന്‍റെ വീടിനു മുകളിലേക്കാണ് മരം വീണത്. വീടിനു സമീപത്തുള്ള രണ്ടു തേക്കുമരങ്ങളാണ് വീണത്. അടുക്കളയ്‌ക്കു മുകളിലേക്കാണു മരം വീണത്. ഈ സമയം കുഞ്ഞുമോന്‍റെ ഭാര്യ ജെസി അടുക്കളയിലുണ്ടായിരുന്നു. അടുക്കളയുടെ ഷീറ്റ് പൊട്ടി വീഴുന്നത് കണ്ട് ജെസി പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാലാ പ്രവിത്താനത്ത് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.നിരവധി വീടുകളുടെ മുകളിലേക്കു മരങ്ങള്‍ കടപുഴകി വീണു.