വയനാട്: സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ എം.ബി.രാജേഷിനെപ്പോലുള്ളവര്‍ക്ക് പൊള്ളുന്നത് സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആമയിഴഞ്ചാന്‍ ദുരന്തത്തില്‍ സത്യം പറയുമ്പോള്‍ രാഷ്ട്രീയം കലര്‍ത്തുന്നെന്ന് തോന്നുന്നത് അതുകൊണ്ടാണെന്നും സതീശന്‍ വിമര്‍ശിച്ചു.

രാജേഷ് അടുത്ത കാലത്തായി മുഖ്യമന്ത്രിക്ക് പഠിക്കുകയാണ്. വിമര്‍ശനത്തിനുള്ള അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ കൈചൂണ്ടി സംസാരിക്കാനും തനിക്ക് മടിയില്ലെന്നും സതീശന്‍ പറഞ്ഞു.

ദുരന്തം ഉണ്ടായപ്പോള്‍ റെയില്‍വേയും തിരുവനന്തപുരം കോര്‍പറേഷനും തമ്മില്‍ അടി തുടങ്ങി. അത്തരമൊരു തര്‍ക്കം വന്നാല്‍ പരിഹരിക്കേണ്ടത് സര്‍ക്കാരാണെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.