തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വ്യാപകനാശ നഷ്ടം. മട്ടാഞ്ചേരി പാലത്തിൽ മരം വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ പയ്യന്നൂരിൽ പടിഞ്ഞാറപുരയിലും പുതിയങ്ങാടി ബീച്ച് റോഡിലും വീടുകള്‍ തകര്‍ന്നു. കാസര്‍ഗോഡ് കരിന്തളത്ത് മരംവീണ് വീടുകൾ തകർന്നു. ചിറ്റാരിപ്പറമ്പ് പതിനാലാം മൈലിൽ മരം കടപുഴകി വീണ് റോഡു ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി.

കോട്ടയം പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുമരകം - ചേർത്തല റോഡിൽ ബണ്ട് റോഡിൽ മരം കടപുഴകി വീണ് രണ്ട് കാറുകൾ തകർന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.