തിരുവനന്തപുരം: സി ഡിറ്റ് ഡയറക്ടര്‍ ജി.ജയരാജന് വീണ്ടും കാലാവധി നീട്ടി നല്‍കി. ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടി നല്‍കുന്നത്. നേരത്തേ ജയരാജന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റി എഴുതിയത് വിവാദമായിരുന്നു.

രജിസ്ട്രാർ പദവിയിൽ നിന്നും വിരമിച്ച ശേഷം ഡയറക്ടറായി ജയരാജിന് നിയമനം നൽകുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ.സീമയുടെ ഭർത്താവാണ് ജയരാജ്. മുൻ മന്ത്രികെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

മാസ് കമ്യൂണിക്കേഷൻ,സയൻസ്,വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച ഉന്നത ഉദ്യോഗസ്ഥരെയാണ് മുമ്പ് സി ‍ഡിറ്റ് ഡയറക്ടർ സ്ഥാനത്ത് നിയമിച്ചിരുന്നത്. എന്നാൽ ജയരാജൻ സി-ഡിറ്റ് രജിസ്ട്രാറായിരിക്കുന്പോൾ ഇയാൾ തന്നെ ഡയറക്ടർ നിയമനത്തിന്‍റെ യോഗ്യതകളിൽ മാറ്റം വരുത്തി.
ഇതിന് ശേഷം ഇത് ഭരണസമിതിയെ കൊണ്ട് അംഗീകരിപ്പിച്ചിരുന്നു