ലക്‌നോ: യുപി ആഗ്ര ലക്‌നോ എക്‌സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്.

അപകടത്തില്‍ 13 പേര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ലീപ്പര്‍ ബസ് കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

ബിഹാറില്‍നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിള്‍ ഡക്കര്‍ ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാനും പരിക്കേറ്റവര്‍ക്കും ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.