കോഴിക്കോട്: എൻഐടി പ്രഫസർ ഷൈജ ആണ്ടവൻ വിദ്യാർഥികൾ, അധ്യാപകർ, ഡയറക്ടർ, രജിസ്ട്രാർ തുടങ്ങിയവർക്ക് അയച്ച ഇ-മെയിൽ സന്ദേശം വിവാദത്തിൽ. എന്‍ഐടിയിലെ മുന്‍ വിദ്യാര്‍ഥിയുടെ പ്രകോപനപരമായ സന്ദേശമാണ് ഇവർ ഫോർവേഡ് ചെയ്ത് വിവാദത്തിലായത്.

അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച എന്‍ഐടിയിലെ വിദ്യാര്‍ഥികളുടെ കയ്യും കാലും വെട്ടണമെന്നാണ് സന്ദേശം. പൂര്‍വ വിദ്യാര്‍ഥി അജിന്‍റെ സന്ദേശമാണ് ഷൈജ ഫോർവേർഡ് ചെയ്തത്.

സംഭവത്തിൽ പൊതു പ്രവർത്തകനായ ഷരീഫ് മലയമ്മ കുന്ദമംഗലം പോലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നേരത്തെ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്‍റെ കൊലയാളി നാഥുറാം വിനായക് ഗോദ്സെയെ പ്രകീർത്തിച്ച് ഇവർ വിവാദത്തിലായിരുന്നു.