ഗോണ്ട (യുപി): കൂട്ടബലാത്സംഗ കേസിൽ പോലീസ് നിഷ്‌ക്രിയത്വം കാണിച്ചെന്ന് ആരോപിച്ച് 18 കാരി ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.

2023 ഡിസംബറിൽ സംഭവം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല. ഉമേഷ് (24), ദുർഗേഷ് (22), കുന്ദൻ (18) എന്നീ മൂന്ന് സഹോദരന്മാർ മോട്ടോർ സൈക്കിളിലെത്തി മകളെ തോക്കിന് മുനയിൽ നിർത്തി പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കാണുന്നതിനായി യുവതി ചൊവ്വാഴ്ച മാതാപിതാക്കളോടൊപ്പം ജില്ലാ ആസ്ഥാനത്ത് എത്തിയിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് മുകളിൽ നിർമിച്ച വാട്ടർ ടാങ്കിന് മുകളിൽ ക‍യറിയ പെൺകുട്ടി പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചു.

മൂന്ന് മണിക്കൂറിന് ശേഷം കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് യുവതിയെ താഴെയിറക്കിയതെന്ന് പോലീസ് അറിയിച്ചു.