ലണ്ടന്‍: രണ്ട് പതിറ്റാണ്ട് നീണ്ട ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ കരിയറിലെ അവസാന മത്സരം ബുധനാഴ്ച തുടങ്ങും. വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ആന്‍ഡേഴ്‌സണിന്‍റെ വിടവാങ്ങൽ മത്സരം.

2003ല്‍ തുടങ്ങിയ മഹോജ്വലമായ കരിയറിലെ 188-ാം ടെസ്റ്റ് മത്സരത്തിനാണ് അദ്ദേഹം ലോര്‍ഡ്‌സിലിറങ്ങുന്നത്. ഏകദിനത്തില്‍ നിന്ന് 2015ല്‍ താരം വിരമിച്ചിരുന്നു. ഇംഗ്ലണ്ടിനായി 348 ഇന്നിംഗ്സുകളില്‍ നിന്നുമായി 39,877 പന്തുകളെറിഞ്ഞിട്ടുണ്ട് ആന്‍ഡേഴ്‌സണ്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആദ്യ പേസ് ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളറുമാണ് താരം.

ഇത് കരയുവാനുള്ള നേരമല്ലെന്നും നന്നായി പന്തെറിയുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും വിടവാങ്ങല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം പറഞ്ഞു. ഈ മത്സരത്തിനെ കുറിച്ച് ഇപ്പോല്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞു.