കൊച്ചി: മാസപ്പടി കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിയുടെ മകള്‍ക്കും ഇതര രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു.

ഇതിനെതിരായ റിവിഷന്‍ ഹര്‍ജി നിലനില്‍ക്കേയാണ് ഗിരീഷ് ബാബു മരിച്ചത്. ഹര്‍ജി തുടരാന്‍ താത്പര്യമില്ലെന്ന് അഭിഭാഷകന്‍ നേരത്തെ അറിയിച്ചതിനെ തുടര്‍ന്ന് അമിക്കസ് ക്യുറിയെ നിയോഗിച്ച് കോടതി നടപടി തുടര്‍ന്നിരുന്നു.