പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് രംഗത്ത്.

ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഓവുചാലിന്‍റെ അലൈൻമെന്‍റിൽ മാറ്റംവരുത്താൻ മന്ത്രിയുടെ ഭര്‍ത്താവ് ജോർജ് ജോസഫ് ഇടപെട്ടുവെന്ന് സിപിഎം നേതാവുകൂടിയായ കെ.കെ. ശ്രീധരൻ പറഞ്ഞു.

ജോർജ് ജോസഫിന്‍റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്‍റ് മാറിയെന്ന് ആരോപിച്ച് ഓട നിർമാണം പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടഞ്ഞു. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശ്രീധരൻ ആരോപിച്ചു.

അശാസ്ത്രീയ റോഡ് നിർമാണമെന്ന് ആരോപിച്ച് കൊടുമണ്ണിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രിയുടെ ഭർത്താവ് ജോര്‍ജ് ജോസഫ് പറഞ്ഞു.