കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കുന്നമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

കേസിലെ ഒന്നാം പ്രതി തളിപ്പറമ്പ് സ്വദേശി ഡോ.രമേശന്‍(42) മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33) ദേവഗിര ഖളപ്പുരയിൽ കെ.ജി. മഞ്ജു(43) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

രണ്ടാം പ്രതിയായ ഡോ.ഷഹന ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. രണ്ടാം പ്രതി എവിടെയെന്ന് ചോദിച്ച കോടതി ഡോ. ഷഹനയ്ക്ക് സമൻസ് അയക്കാൻ നിർദേശിച്ചു.

ജൂലൈ 20ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസവും കോടതി കേസ് പരിഗണിച്ചെങ്കിലും അന്ന് പ്രതികള്‍ ആരും ഹാജരായിരുന്നില്ല.